കൂട്ട് | Kootu Quotes

Rate this book
Clear rating
കൂട്ട് | Kootu കൂട്ട് | Kootu by ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu
203 ratings, 4.26 average rating, 12 reviews
കൂട്ട് | Kootu Quotes Showing 1-8 of 8
“ശരീരത്തിനു പ്രവേശനമില്ലാത്ത ഏതോ വിശുദ്ധ സ്ഥലികളിൽ നിന്നാണ് പ്രണയത്തിന്റെ പുഴയൊഴുകുന്നതെന്നു തോന്നുന്നു.”
Bobby Jose Kattikadu, Koott
“പങ്കുവയ്ക്കലുകളും സംവാദങ്ങളുമില്ലാത്ത, തനിച്ചാകുന്ന കാലത്താണ് മനുഷ്യർ ഡയറിയെഴുതി തുടങ്ങുന്നത്.”
Bobby Jose Kattikadu, Koott
“ഒറ്റയ്ക്കിരിക്കുന്നവന്റെ സ്വപ്നമാണ് കൂട്ട്.”
Bobby Jose Kattikadu, Koott
“റൂമിയുടെ കവിതയിലെന്നപോലെ പുറത്താരാണെന്ന് അവൾ ചോദിക്കുമ്പോൾ ഞാനാണെന്ന് പറയരുത്. രണ്ട് പേർക്കിടമില്ലെന്ന് പറഞ്ഞ് അവൾ നിന്നെ നിരാകരിക്കും. പറയണം, പുറത്ത് മഞ്ഞും മഴയും വെയിലുമേറ്റ് നിൽക്കുന്നത് നീ തന്നെയാണ്. അപ്പോൾ വാതിലുകൾ മലർക്കെ തുറക്കപ്പെടും.”
Bobby Jose Kattikadu, Koott
“കൈമുഷ്ടിയോളം വലിപ്പമുള്ള ഹൃദയത്തിൽ കടൽത്തീരമല്ല മുഴുവൻ പ്രപഞ്ചവുമുണ്ടായതുകൊണ്ടാവണം”
Bobby Jose Kattikadu, Koott
“ആഴക്കടലിൽ നിന്ന് തിരയെടുത്തുകൊണ്ടുവന്ന് സമ്മാനിച്ച പ്രണയത്തിന്റെ ഒരു വലംപിരിശംഖുൾപ്പെടെ.”
Bobby Jose Kattikadu, Koott
“ഒരാളുടെ മിഴി അടയുമ്പോൾ അണഞ്ഞുപോകുന്ന ഒറ്റത്തിരിയിട്ട വിളക്കല്ല കാത്തിരിപ്പ്. അതിനു തുടർച്ചകളുണ്ട്. അങ്ങനെയാണ് മനുഷ്യന്റെ സ്വപ്നങ്ങൾക്ക് നൈരന്തര്യം ഉണ്ടാകുന്നത്. അത് അലസതയുടെയോ നിസ്സംഗതയുടെയോ പര്യായമായി ഗണിക്കപ്പെടേണ്ട വാക്കുമല്ല. കർമ്മവും കൃപയും ഒരേ ബിന്ദുവിൽ സന്ധിക്കുന്ന ചക്രവാളമാണാ വാക്ക്.”
Bobby Jose Kattikadu, Koott
“കൂട്ടു കൂടാൻ കൊതിക്കുകയും, എന്നാൽ കൂട്ടുകളിൽ നിന്ന് അകന്നകന്നുപോവുകയും ചെയ്യുന്ന ഒരു വിചിത്രജീവിതമാണ് മനുഷ്യരുടേത്. ഇനിയൊരിക്കലും തിരികെ വരാനാവാത്ത ദൂരങ്ങളിലേക്ക് കൂടെയൊഴുകുന്നവരെ തള്ളിയകറ്റുന്നു; പിന്നെയവർ തിരികെ തുഴയുന്നതും നോക്കി കാത്തിരിപ്പിന്റെ പടവുകളിൽ അനന്തകാലം വ്രതമിരിക്കുന്നു. ഒറ്റയ്ക്കിരിക്കുമ്പോൾ കൂട്ടത്തിൽ ചേരാനും കൂട്ടർക്കൊപ്പമായിരിക്കുമ്പോൾ ഒറ്റയാവാനും അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്ന പാവം ജീവികൾ.”
Boby Jose Kattikad, Koott