ഇരുട്ടിനെ അത്യാവശ്യം പേടിയുള്ള കുട്ടിക്കാലമായിരുന്നു എന്റേത്. എന്നാൽ അതേ സമയത്തുതന്നെ വാരികകളിൽ വന്നിരുന്ന ഹൊറർ നോവലുകൾ ഞാൻ സ്ഥിരമായി വായിയ്ക്കുമായിരുന്നു, ആകാംക്ഷ/കൗതുകം പേടിയെ കവച്ചുവച്ചു എന്ന് പറയാം – അതങ്ങനെ ആയിരുന്നു കുറെയധികം കാലം. ഹൊറർ കഥകൾ പറയുന്ന കൂട്ടുകാരും, നാട്ടിൽ പ്രചാരത്തിലുള്ള അത്തരത്തിലുള്ള കഥകളും, വായിച്ചിരുന്ന പുസ്തകങ്ങളും എല്ലാം ചേർന്ന് അത്യാവശ്യം “കിടില”മായിരുന്നു ആ സമയം. ജനാലയിലൂടെ നിലാവ് വീഴുന്ന രാത്രികളിൽ ഡ്രാക്കുള പ്രഭു അഴികൾക്കുള്ളിലൂടെ നൂഴുന്നത് പൈക്കോ ക്‌ളാസിക്സിൽ വ...
Published on March 19, 2021 18:01