Ignatius Variath's Blog, page 2

November 26, 2020

2020 – The year leading by COVID 19

2020 - The year leading by COVID 19








We are now going through a period of an epidemic called COVID 19. We have already experienced many good and bad facts. We have learned many good habits and witnessed very bad events.





Our Department of Health and Home Department has suffered the most in this regard. Our negligence and non-cooperation have made them all more vulnerable. The fact is that we forget all that just as a convenience!





Every day, everyone travels with the main part of the face covered with a mask. No one can show their face completely. Others see us also the same as we have seen only the eyes, forehead and hair of others. People usually recognize each other by their full face, form and voice. But today, the difference from usual we can see only the eyes, forehead, hair and the sounds as well.





During the COVID 19 period, we learned to recognize people by understanding the movements, functions and differences of the eyes. We now know how to distinguish smiles, joys, surprises, and sorrows from the activities of the eyes. People have become the habit of looking into other’s eyes while talking.





In the past, we have come to know, marvel, and enjoy a great deal about the human eye through the lines that writers have expressed in their literature. Some writers explain that in their literature the eyes tell stories and express love and affection. Moreover, we have read how anger, sadness, hatred, anxiety and the pulses of love are beautifully described through the movements of eyes.





Women and teenagers, in particular, spend a lot of time and money trying to beautify their face. But in this age of COVID 19, it seems that more time and money are being used to make the eyes more attractive as others can see only the eyes. Wearing glasses interferes with the visibility and beauty of the naked eye. People have found alternatives to deal with these situations. Through this, they added new designs to the structure of the spectacle frames and most importantly prepared many types of face mask to suit their face and clothing. We have now learned to recognize our loved ones with their eyes, forehead, and voice. We have not seen in other natives have these types of ability to face any adversity and discover new dimensions!





The very interesting fact is that the mask is a blessing to anti-socials and thieves. We recently read in the newspaper that the theft took place while wearing a full safety PPE kit. Now it has become a blessing for these people that no one will suspect them if they go out wearing all these without night or day.





In the Gulf, Arab women wear ‘Abhaya’ over clothing, covering their face and body except for the eyes. When I first arrived in the Gulf, I was amazed at the way women dressed. How they identify their loved ones from the crowd has really confused me. We now know how people can identify the person whom they want to see by the nature of their eyes from the crowd or from the congregation of women!





The use of face masks has upset many people, especially politicians because the most important thing in their thinking and perspective is to ‘show their face’ in front of people or on social media with their different expressions. Now that, this intention has been lost and the mask has become the main villain in all cases. It also happened here that politicians have solutions to any situation and problems. Instead of covering the mask from their beards to nose, they started wearing masks only on the chin! It became a decoration for politicians and those under them. We do not understand what they mean by wearing a mask on the chin! Do not know whether they are challenging to the deadly germs or to show disregards the law! In addition, all the political commotion made by not accounting the health restrictions happened to be the epidemic even more serious. Politicians may have the answer to these operations also like as always they have!





Our commitment to society should never be forgotten. We have been dedicated to COVID 19 for the whole year. We have learned so many good lessons, seen bad experiences, and recognized right and wrong. People learned about isolation and loneliness, how to celebrate by cutting costs and, the pain of not being able to share the grief of a beloved one being separated with.





Maintain social distance, wear a face mask and wash the hands regularly with soap and make it as a habit. Let’s move safely against COVID 19.





Ignatius Variath





 •  0 comments  •  flag
Share on Twitter
Published on November 26, 2020 11:18

November 24, 2020

സമ്മതിദാനം നമ്മൾ എങ്ങിനെ വിനിയോഗിക്കണം.

സമ്മതിദാനം എങ്ങിനെയാണ് ഉപയോഗിക്കുക എന്നത് നമ്മുടെ മൗലികാവകാശമാണ്, ‘ആർക്കാണ് വോട്ട് ചെയ്യേണ്ടത്’ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്കു മാത്രമാണ്.





എങ്ങനെ മുന്നോട്ട് പോകണമെന്നു തീർപ്പാക്കുന്നതിന് ഇപ്പോൾ നമ്മൾ മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണാധികാരികൾ ആരെല്ലാമായിരിക്കണമെന്നു തീരുമാനിക്കാനുള്ള അവസരം നമുക്കു കൈവന്നിരിക്കുന്നു. ഈ സമയത്ത് വളരെ നല്ല തീരുമാനമായരിക്കണം നാം സ്വീകരിക്കേണ്ടത്. ആരാണ് ഭരണാധികളായി വരേണ്ടതെന്ന നിർണ്ണയം നമ്മുടെ മനഃസാക്ഷിയുടെ അംഗീകാരത്തിന്  അനുസരിച്ചായിരിക്കണം. ഓരോ അഞ്ച് വർഷത്തിലും നമുക്കു ലഭിക്കുന്ന ഈ അധികാരം ഫലപ്രദമായി ഉപയോഗിക്കാതെ വരുന്നതിലൂടെയാണ് ശക്തമായ ഒരു ഭരണം സംഭവിക്കാത്തത്. നമ്മുടെ സമ്മതിദാനാവകാശം ഈ തിരഞ്ഞെടുപ്പിൽ  ശരിയായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തണം അത് ആരുടേയും സമ്മർദ്ധത്തിന് അനുസരിച്ചായിരിക്കരുത്.





രാഷ്ട്രീയ പാർട്ടികളുടേയും നേതാക്കളുടേയും അനുഭവങ്ങളും പ്രവർത്തനങ്ങളും തരാതരം തിരച്ചറിയേണ്ടത് ഈ അവസരത്തിൽ വളരെ പ്രധാനമാണ്. എന്തായാലും പ്രാദേശിക ഭരണ മന്ത്രാലയത്തിന്റെ ഭരണാധികാരികളായി വരുന്നതിന് ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാവണമെന്നതിൽ തർക്കമില്ല. ഏക കക്ഷി ഭരണം നമുക്കിവിടെ സാധൃമല്ലാത്തതിനാൽ കൂട്ടുകക്ഷി ഭരണമാണ് ഉണ്ടാവുക.  പ്രധാനമായും നമുക്ക് രണ്ട് സംയുക്ത വിഭാഗങ്ങളാണ് ഇവിടെ നലവിൽ ഉള്ളത്. ഇതിൽ ‘എൽഡിഎഫ്’ കേരളത്തിലെ ഇപ്പോഴത്തെ ഭരണകക്ഷിയാണ്, മിക്കവാറും അവർക്ക് സീറ്റുകൾ നേടാനുള്ള അവസരമുണ്ട്. ‘യുഡിഎഫ്’ കേരളത്തിലെ നിലവിലുള്ള പ്രതിപക്ഷ പാർട്ടിയാണ്, പതിവുപോലെ സീറ്റുകൾ തിരിച്ചുപിടിക്കാൻ അവർ പരമാവധി ശ്രമിക്കും. ഇതിൽ മികച്ചത് ആരെന്ന് തിരഞ്ഞെടുക്കുന്നതിനുള്ള നമ്മുടെ പങ്ക് പ്രധാനമാണ്.  പൊതുവേ, രണ്ടു പാർട്ടികളും ഭരണപരമായി നല്ല കഴിവുള്ളവരും ഫലപ്രദമായ ഭരണം നമുക്കു നൽകാൻ കരുത്തുള്ളവരുമാണ്. ഇവിടെയാണ് നമ്മുടെ ചിന്തയുടേയും വിലയിരുത്തലിൻറേയും ആവശൃകത വരുന്നത്.  സ്ഥാനാർത്ഥിയായി വരുന്ന ഓരോ വ്യക്തിയുടെയും മുൻകാല പ്രവർത്തനങ്ങൾ പഠിക്കാനും വിശകലനം ചെയ്യാനുമുള്ള നമ്മുടെ ബുദ്ധിയും വിവേചനവും ഇവിടെ ഉപയോഗിക്കേണ്ടതാണ്. ഇനി നമുക്ക് നിലവിൽ ഇവിടെയുള്ള രാഷ്ട്രീയ കക്ഷികളേയും അവരിലൂടെ അരംഗത്തു വരുന്ന സ്ഥാനാർത്ഥികളേയും പരിശോധിക്കാം.





ഭരണകക്ഷിയായ ‘എൽ ഡി എഫി’നെക്കുറിച്ച് ഒരുവട്ടം വിലയിരുത്താം:-





കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് അവതരിപ്പിച്ച പ്രകടന പത്രികയിൽ പരാമർശിച്ച കാര്യങ്ങൾ അവർ എത്രമാത്രം നിറവേറ്റിയിട്ടുണ്ട്?വാഗ്ദാനങ്ങൾ ഓരോന്നായി വിശകലനം ചെയ്ത് എന്താണ് ചെയ്തതെന്നും എന്തെല്ലാമാണ് പൂർത്തിയാക്കാത്തതെന്നും ഒരു പട്ടിക ഉണ്ടാക്കുക. അപൂർണ്ണമായ പോയിൻറുകൾക്കുള്ള കാരണങ്ങൾ കണ്ടെത്തുകയും പൂർത്തിയാക്കിയ വാഗ്ദാനങ്ങളുടെ ഫലങ്ങൾ പരിശോധിക്കുകയും വേണം. സമൂഹത്തിന് ആതൃാവശൃമായിരുന്നതും പൂർണ്ണമാക്കാതിരുന്നതുമായ ആവശൃകതകളെ വേർതിരിക്കാം. കൂടാതെ പൂർത്തിയാക്കിയ പ്രതിജ്ഞകൾ സമൂഹത്തിലുണ്ടാക്കിയ മാറ്റവും അത് പൊതുജനങ്ങളിൽ എത്രമാത്രം സ്വാധീനിച്ചുവെന്നു പരിശോധിക്കുകയും ചെയ്യാം. ഭരണകാലത്ത് അവർ സംസ്ഥാനത്ത് നടത്തിയ നേത്രുത്വരീതി എങ്ങനെയായിരുന്നു, അത് പൊതുജനങ്ങൾക്ക് എത്രത്തോളം ഫലപ്രദമായിരുന്നു എന്നു വിലയിരുത്താം. സാധാരണക്കാർക്കു മെച്ചപ്പെട്ട ജീവിതനിലവാരം കൈവരിക്കാൻ അവർ പൊതുജനങ്ങളെ സഹായിച്ചോ? പൊതുജനങ്ങളുടെ ജീവിതത്തിനും സ്വത്തിനും അവകാശങ്ങൾക്കും അവർ സംരക്ഷണം നൽകിയിട്ടുണ്ടോ? നിസ്വാർത്ഥമായതും ആരോപണങ്ങളില്ലാത്തതുമായ ഭരണം കാഴ്ച വയ്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ടൊ? ഭരണ പക്ഷത്തിരുന്ന് സ്വജനക്ഷേമണൊ പൊതുജന സേവനമാണൊ ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്നത്? ജനനന്മയ്ക്കായി ഓരൊ ഭരണാധികാരിയും എത്രമാത്രം ആത്മാർത്ഥത പുലർത്തിയിട്ടുണ്ട്? ഭരണ കാരൃങ്ങളിൽ പ്രതിപക്ഷ പാർട്ടിയുമായിട്ടുള്ള സഹകരണം എങ്ങിനെയായിരുന്നു?





പ്രതിപക്ഷ പാർട്ടിയായ ‘യു ഡി എഫി’നെക്കുറിച്ച് നമുക്കു ചിന്തിക്കാം:-





ഭരിക്കുന്ന പാർട്ടിയുടെ എതിർ പക്ഷത്തിൽ ഇരിക്കുന്നവരുടെ കടമ എന്താണ്? എങ്ങിനെയാണ് അവർ കഴിഞ്ഞ അൻചു വർഷം അതുപയോഗിച്ചത്? പൊതുജനങ്ങൾക്കായി എന്നും സേവനസന്നദ്ധരാണ് എന്നുള്ള അവരുടെ മുദ്രാവാക്യം എത്തരത്തിലാണ് വിനിയോഗിച്ചിട്ടുള്ളത്? പൊതുജനങ്ങളെയും സമൂഹത്തെയും സേവിക്കാനും ആവശൃങ്ങൾ നിർവഹിക്കാനും അവർക്ക് ഭരണാധികാരം ഇല്ലാതിരുന്നത് തടസ്സമായിരുന്നൊ? പൊതുജനങ്ങളുടെ ആവശ്യങ്ങൾ അന്വഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും പൊതുജനസഭയിലെ അധികാരക്കസേരയിൽ ഇരിക്കേണ്ടത് അനിവര്യമായിരുന്നോ? കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് അവതരിപ്പിച്ച പ്രകടന പത്രികയിൽ എന്തായിരുന്നു വാഗ്ദാനങ്ങൾ? അത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനു മാത്രമായി തയ്യാറാക്കിയതാണൊ അതൊ യഥാർത്ഥത്തിൽ അവർ സമൂഹത്തിൽ ചെയ്യാൻ തീരുമാനിച്ചതായിരുന്നൊ? ഇത് പാർട്ടിയുടെ യഥാർത്ഥ പരിപാടി ആയിരുന്നുവെങ്കിൽ തീർച്ചയായും ആ അജണ്ടയിലെ എന്തെങ്കിലും പൂർത്തീകരിച്ചൊ ഇല്ലയോ എന്ന് പരിശോധിക്കേണ്ടതാണ്. അവയിലൊന്നും നടപ്പിലാക്കുകയോ അതിനുശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയാൽ, ആ പ്രകടന പത്രികയുടെ ലക്ഷ്യം എന്തായിരുന്നു എന്ന് അറിയണം. തിരഞ്ഞെടുപ്പ്  പ്രചാരണത്തിന്റെ ഔപചാരികതയ്ക്ക് മാത്രമായരുന്നൊ അത്? അടുത്തതായി, പ്രതിപക്ഷത്തിരുന്ന് ആ പാർട്ടി നടത്തിയിരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് നിങ്ങൾ മനസിലാക്കണം, ചിന്തിക്കണം. അവർ ജനങ്ങൾക്കു വേണ്ടി എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടോ അതോ ഭരണകക്ഷിയുമായി പോരാടാൻ മാത്രമായിരുന്നൊ അവർ ശ്രമിച്ചിരുന്നത്? ഈ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളിൽ ജനനന്മയ്ക്കായി വർത്തിച്ച വസ്തുതകൾ വിലയിരുത്തണം.





മൂന്നാമത്തെ കക്ഷിയായി വരുന്നതാണ് ‘ബി ജെ പി’:





കേന്ത്രത്തിലെ ഭരണം ഇവർക്കായതിനാൽ സ്വാവാഭികമായും തിരഞ്ഞെടുപ്പിൽ ഇവർക്കു പ്രതീക്ഷയുണ്ടാവും. വളരെ വലിയ കാരൃങ്ങൾ രാജൃത്തിനായി നിർവഹിക്കുന്ന  ഭരണയന്ത്രത്തിലെ പ്രധാന കണ്ണിയെന്ന തലയെടുപ്പുതന്നെ ഇതിനു കാരണം. കേരള ജനത ഇവരെ ഇനിയും ഉൾക്കൊണ്ടിട്ടില്ലാത്തതിനാൽ അവരെക്കുറിച്ച് ഒരു വിലയിരുത്തലിന് ഇവിടെ പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല.





മറ്റു വ്യക്തിഗത പാർട്ടികളും സ്വതന്ത്രരും:





ഇവർ ഒരു പ്രധാന മുന്നണികളിലും ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ അവർ എല്ലായ്പ്പോഴും വ്യക്തിപരമായി തന്നെ നിൽക്കുന്നു. നിയമസഭയിൽ നിഷ്പക്ഷമായി വർത്തിക്കുന്ന ഇക്കൂട്ടർക്ക് പ്രധാനമായി ഒന്നും ചെയ്യാൻ കഴിയുന്നില്ല. എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അത് യഥാസമയം അവതരിപ്പിക്കുകയും ചെയ്യുന്നതിന് അവർക്ക് കഴിയും. വാസ്തവത്തിൽ ഇതിലൂടെ സാധാരണ ജനങ്ങൾക്ക് വിലപ്പെട്ട സഹായങ്ങൾ ലഭൃമാകുന്നില്ല, പക്ഷേ പൊതുജനങ്ങളിൽ നിന്നുള്ള ആവശൃങ്ങളുടെ ശബ്ദം സഭയിൽ ഉയർത്താൻ സഹായകമാവും. ഈ വ്യക്തികൾ ജനതയ്ക്കു മുന്നിൽ മോഹന വാഗ്ദാനങ്ങൾ നൽകുന്നില്ല. എന്നാൽ അവതരിപ്പിച്ചിട്ടുള്ള കാര്യങ്ങളിൽ ഭൂരിഭാഗവും അവർ ആത്മാർത്ഥമായി നിർവഹിക്കുന്നു.





ഉപസംഹാരം





ഇതുവരെ പറഞ്ഞ വസ്തുതകൾ വിലയിരുത്തിക്കഴിഞ്ഞും ശരിയായത് ഏതെന്ന് തിരഞ്ഞെടുക്കാൻ പ്രയാസമുണ്ടായേക്കാം. കുറവുകളും ദോഷങ്ങളുമില്ലാതെ പൂർണ്ണമായും ജനക്ഷേമകരമായ പ്രവർത്തനങ്ങൾ നിർവഹിക്കുന്നവരായി അവരിൽ ആരേയും കണ്ടെത്താൻ കഴിയുന്നില്ല എന്നത് സതൃമാണ്. പക്ഷെ, ശരിയായ ഒരു ലക്ഷ്യം നേടുന്നതിനായി നമുക്കു പ്രവർത്തിക്കാതിരിക്കാൻ കഴിയില്ലല്ലൊ. ഇപ്പോൾ അതിനുള്ള അവസരം നമ്മുടെ പക്കലുണ്ട് അത് ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടത്.





ഇവിടെ പരസ്പരം കല്ലെറിയുകയും ചെളി വാരിയെറിയുകയും ചെയ്യുമ്പോൾ ഇവരിൽ ആർക്കാണ് ഇതു ചെയ്യാൻ അർഹതയെന്ന് ചിന്തിച്ചിട്ടുണ്ടൊ. “നിങ്ങളിൽ പാപം ചെയ്യാത്തവർ അവരെ  കല്ലെറിയട്ടെ” എന്ന വചനം ഈ സമയം സ്മരിക്കുന്നതു നല്ലതാണ്.





‘തെറ്റു’കളുടെ കൂട്ടത്തിൽ നിന്ന് ഒരു ‘ശരി’യെ കണ്ടെത്താൻ ബദ്ധിമുട്ടായിരിക്കാം പക്ഷേ നല്ല ‘തെറ്റു’കളെ വേർതിരിച്ചെടുക്കുക ബദ്ധിമുട്ടാവില്ല എന്നു കരുതുന്നു.





സമ്മതിദാനം ഉചിതമായ രീതിയിൽ നിർവഹിക്കുക എന്നത് നമ്മുടെ മൗലീക അവകാശമാണ്. അത് ആരുടേയും പ്രേരണയാൽ ആവരുത്, മനഃസാക്ഷിയുടേതാവണം അവസാന തീരുമാനം. അത് കൃത്യമായും വിവേകത്തോടെയും ഉപയോഗിക്കുക.





ഇഗ്നേഷ്യസ് വാര്യത്ത്





 •  0 comments  •  flag
Share on Twitter
Published on November 24, 2020 02:06

November 14, 2020

രണ്ടായിരത്തി ഇരുപത് – COVID 19 നയിക്കുന്ന വർഷം

രണ്ടായിരത്തി ഇരുപത് - COVID 19 നയിക്കുന്ന വർഷം



ഇപ്പോൾ കോവിഡ് എന്ന മഹാമാരിയുടെ  കാലഘട്ടത്തി ലൂടെയാണ് നാം കടന്നുപോകുന്നത്. നല്ലതും കെട്ടതുമായ  ഏറെ വസ്തുതകൾ ഇതിനകം നമുക്കു അനുഭവത്തിൽ വന്നിട്ടുണ്ട്. ഏറെ നല്ല ശീലങ്ങൾ പഠിക്കുകയും വളരെ മോശമായ സംഭവങ്ങൾക്കു സാക്ഷിയാവുകയും ചെയ്തിട്ടുണ്ട്. ഈ കലയളവിൽ ഏററവും കഷ്ടതകൾ അനുഭവിച്ചിട്ടുളളത് നമ്മുടെ ആരോഗൃ വകുപ്പും അഭൃന്തര സുരക്ഷാ വിഭാഗവുമാണ്. നമ്മുടെ അശ്രദ്ധയും നിസ്സഹകരണവും അവരെയെല്ലാം കൂടുതൽ വിഷമത്തിലാക്കിയിട്ടുമുണ്ട്. അതെല്ലാം സൗകരൃം പോലെ നാം വിസ്മരിക്കുകയും ചെയ്യുന്നു എന്നതാണ് സതൃം! 





എല്ലാ ദിവസവും, എല്ലാവരും മുഖത്തിന്റെ പ്രധാന ഭാഗം മുഖാവരണം കൊണ്ട് മറച്ചാണു യാത്ര ചെയ്യുന്നത്. ആർക്കും അവരുടെ മുഖം പൂർണ്ണമായും കാണിക്കാൻ കഴിയില്ല. മറ്റുള്ളവരുടെ കണ്ണുകളും നെറ്റിയും തലമുടിയും മാത്രം നമുക്ക് കാണാൻ കഴിയൂ ന്നതു പോലെതന്നെയണ് നമ്മേയും മറ്റുള്ളവർ കാണുന്നതു. സാധാരണഗതിയിൽ പൂർണ്ണമായ മുഖവും രുപവും ശബ്ദവും ഉപയോഗിച്ച് ആളുകൾ പരസ്പരം തിരിച്ചറിയുന്നു. എന്നാൽ ഇന്നു നമുക്കു ഇതിൽ നിന്നെല്ലാം വൃതൃസ്ഥമായി കണ്ണും നെറ്റിയും മുടിയുമാണു കാണാൻ കഴിയുന്നത് കൂടാതെ ശബ്ദങ്ങളും. കണ്ണുകളുടെ ചലനങ്ങളും പ്രവർത്തനങ്ങളും വ്യത്യാസങ്ങളും മനസ്സിലാക്കി ആളുകളെ തിരിച്ചറിയാൻ കോവിഡ് കാലയളവിൽ നാം പഠിച്ചു. കണ്ണുകളുടെ പ്രവർത്തനങ്ങളിൽ നിന്ന് പുഞ്ചിരി, സന്തോഷം, ആശ്ചര്യം, സങ്കടം എന്നിവ എങ്ങനെ തിരിച്ചറിയാമെന്ന് ഇപ്പോൾ നമുക്കറിയാം. ജനങ്ങൾ പരസ്പരം കണ്ണുകളിലേക്ക് നോക്കി സംസാരിക്കുന്നത് ശീലമാക്കിയിരിക്കുന്നു.





മുൻ കാലങ്ങളിൽ മനുഷൃരുടെ കണ്ണുകളെക്കുറച്ച് എഴുത്തുകാർ അവരുടെ സാഹിത്യത്തിൽ ആവിഷ്കരിച്ച വരികളിലൂടെ നാം വളരെയധികം അറിയുകയും അതിശയിക്കുകയും ആസ്വദിക്കുകയും  ചെയ്തിട്ടുണ്ട്.. സാഹിത്യകാരിലൂടെ മാത്രം അനുഭവിച്ചറിഞ്ഞിട്ടുള്ള നയനങ്ങളുടെ ദർശനവും ചലനങ്ങളിലുള്ള  മാധുരൃവും ശക്തിയും ഭംഗിയും കൂടാതെ അവർ വിവരിച്ചിരുന്ന കണ്ണുകളുടെ കാന്തികതയും ഇപ്പോൾ അടുത്തറിഞ്ഞു.  ചില എഴുത്തുകാർ അവരുടെ സാഹിത്യത്തിൽ  കണ്ണുകൾ കഥകൾ പറയുന്നതായും സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നുവെന്നും വിശദീകരിക്കുന്നു.  മാത്രമല്ല, കണ്ണുകളിലൂടെ ദേഷ്യം, വിഷമം, വെറുപ്പ്, ഉത്കണ്ഠ എന്നിവയും മനോഹര വികാരമായ പ്രണയത്തിൻറെ തുടിപ്പുകളും എങ്ങനെ വിവരിച്ചിരിക്കുന്നുവെന്നു എന്നത് നാം വായിച്ചറിഞ്ഞതാണ്.





പ്രധാനമായും സ്ത്രീകളും പ്രത്യേകിച്ചും  കൗമാരക്കാർ അവരുടെ മുഖം മനോഹരമാക്കുന്നതിന് ധാരാളം സമയവും പണവും ചിലവഴിക്കാറുണ്ട്. എന്നാൽ ഈ കോവിഡ് കാലത്ത് മറ്റുള്ളവർക്ക് കണ്ണുകൾ മാത്രമേ കാണാൻ കഴിയൂ എന്നതിനാൽ അവ കൂടുതൽ ആകർഷകമാക്കാനാണ് സമയവും പണവും അധികമായി ഉപയോഗിക്കുന്നത് എന്നു തോന്നുന്നു. കണ്ണട ധരിക്കുകയാണെങ്കിൽ നഗ്നനേത്രങ്ങളുടെ ദൃശ്യപരതയും സൗന്ദരൃവും തടസ്സപ്പെടുന്നു. ഈ സാഹചര്യങ്ങളെ നേരിടാനും പരിഹരിക്കാനുമായി ആളുകൾ ഇതരമാർഗ്ഗങ്ങൾ കണ്ടെത്തിക്കഴിഞ്ഞു.  ഇതിലൂടെ കണ്ണട ഫ്രെയിമുകളുടെയും പ്രധാനമായും ഫെയിസ് മാസ്കിന്റെയും ഘടനയിൽ അവരവരുടെ മുഖത്തിനും വസ്ത്രത്തിനും അനുസരിച്ച് പുതിയ ഡിസൈനുകൾ നൽകുകയും ചെയ്തു. കണ്ണുകൾ, നെറ്റിത്തടം, ശബ്ദം എന്നിവ ഉപയോഗിച്ച് നമ്മുടെ പ്രിയപ്പെട്ടവരെ തിരിച്ചറിയാൻ ഇപ്പോൾ  പഠിച്ചു. ഏതു പ്രതികൂല സാഹചരൃവും നേരടാനും പുതിയ മാനങ്ങൾ കണ്ടെത്താനുമുളള നമ്മുടെ കഴിവ് മററു നാട്ടുകാർക്ക് ഉണ്ടെന്നു തോന്നുന്നില്ല!





വളരെ രസകരമായ വസ്തുത എന്തെന്നാൽ സമൂഹൃവിരുദ്ധർക്കും കള്ളൻമാർക്കും മുഖാവരണം ഒരു അനുഗ്രഹമായിരിക്കുന്നു എന്നതാണ്. അടുത്തയിടെ പൂർണ്ണ സുരക്ഷാവരണമായ ‘പി പി ഇ’ കിറ്റു ധരിച്ചു മോഷണം നടത്തിയത് നാം പത്രത്തിൽ വായിച്ചു. ഇപ്പോൾ രാത്രിയെന്നോ പകലെന്നോയില്ലാതെ ഇവയെല്ലാം ധരിച്ച് പുറത്തിറങ്ങിയാൽ ആരും അവരെ സംശയിക്കില്ലായെന്നത് ഇക്കൂട്ടർക്കു അനുഗ്രഹമായി മാറിയിരിക്കുന്നു.





ഗൾഫിൽ, അറബി സ്ത്രീകൾ വസ്ത്രങ്ങൾക്കു മുകളിൽ കണ്ണുകൾ ഒഴികെ മുഖവും ശരീരം മുഴുവനുമായും മൂടിയ  ‘അഭയ’ ധരിക്കുന്നു. ഗൾഫിൽ ആദ്യമായി എത്തിയപ്പോൾ സ്ത്രീകളുടെ വസ്ത്രധാരണരീതി കണ്ട് ഞാൻ ഏറെ അത്ഭുതപ്പെട്ടിട്ടുണ്ട്. ജനക്കൂട്ടത്തിൽ നിന്ന് തങ്ങളുടെ പ്രിയപ്പെട്ടവരെ അവർ എങ്ങനെ തിരിച്ചറിയുന്നു എന്നത് ശരിക്കും എന്നെ ആശയക്കുഴപ്പത്തിലാക്കിട്ടുമുണ്ട്. ആൾക്കൂട്ടത്തിൽ നിന്നോ സ്ത്രീകളുടെ ഒത്തുചേരലുകളുടെ സഭയിൽ നിന്നോ കണ്ണുകളുടെ സ്വഭാവമനുസരിച്ച് ആളുകൾ അവരവർക്കു കാണേണ്ടവരെ എങ്ങനെ തിരിച്ചറിയാൻ കഴിയുന്നുവെന്ന് ഇപ്പോൾ നമുക്കറിയാം!





ഫെയ്സ് മാസ്ക് ഉപയോഗിക്കുന്നത് എല്ലാ ആളുകളെയും പ്രത്യേകിച്ചും രാഷ്ട്രീയക്കാരെ ഏറെ അസ്വസ്ഥരാക്കി, കാരണം അവരുടെ ചിന്തയിലും കാഴ്ചപ്പാടിലും പ്രധാനമായത് ജനങ്ങളുടെ മുന്നിൽ അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ അവരുടെ വിവിധ ഭാവങ്ങളോടെയുള്ള ‘മുഖം കാണിക്കുക’ എന്നതാണ്.  ഇപ്പോൾ ഇതു നഷ്ടപ്പെടുത്തിക്കെണ്ട് എല്ലാ സന്ദർഭങ്ങളിലും മുഖാവരണം  പ്രധാന വില്ലനായി മാറി. എതു സാഹചര്യങ്ങളിലും പ്രശ്നങ്ങളിലും രാഷ്ട്രീയക്കാർക്ക് പരിഹാരമുണ്ട് എന്നത് ഇവിടെയും സംഭവിച്ചു. താടിമുതൽ നാസികയ്ക്കു മൂകളിൽ വരെ മറയ്ക്കുന്നതിനുപകരം അവർ താടിയിൽ മാത്രമായി മാസ്ക് ധരിക്കാൻ തുടങ്ങി! ഇത് രാഷ്ട്രീയക്കാർക്കും അവരുടെ കീഴിലുള്ളവർക്കും  അലങ്കാരമായി.  താടിയിൽ മുഖാവരണം ധരിക്കുന്നതിലൂടെ അവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല! മാരകമയ അണുക്കളെ വെല്ലുവിളിക്കുകയാണൊ അതോ നിയമത്തെ അവഹേളിക്കുകയാണൊ എന്നറിയില്ല! കൂടാതെ എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തി നടത്തിയ പ്രക്ഷോപണങ്ങളും മഹാമാരിയെ കൂടുതൽ ഭീകരമാക്കാനാണ് ഉതകിയത്. രാഷ്ട്രീയക്കാർക്ക് എല്ലായ്പ്പോഴും എന്നപോലെ ഇതിനും മറുപടി ഉണ്ടായിരിക്കാം!





സമൂഹത്തോട് നമുക്കുള്ള പ്രതിബദ്ധത അതൊരിക്കലും വിസ്മരിക്കാൻ പാടില്ല. ഈ വർഷം മുഴുവനായും നാം കോവിഡിനു സമർപ്പിച്ചു കഴിഞ്ഞു. ഇതികം നല്ല പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞു, മോശമായ അനുഭവങ്ങൾ കണ്ടറിഞ്ഞു, തെറ്റും ശരിയും തിരിച്ചറിഞ്ഞു. ഒറ്റപ്പെടലുകളും ഏകാന്തതയും എന്തെന്നറിഞ്ഞു, ചിലവുകൾ ചുരുക്കി ആഘോഷങ്ങൾ എങ്ങിനെ നടത്താമെന്ന് മനസ്സിലാക്കി അതോടൊപ്പം പ്രീയപ്പെട്ടലരുടെ വേർപാടിൽ ഒത്തു ചേർന്ന് ദുഃഖം പങ്കുവയ്ക്കാൻ കഴിയാത്ത വേദനയും അറിഞ്ഞു.





ഏറ്റവും കൂടുതലായി നാം നമ്മെത്തന്നെ തിരിച്ചറിഞ്ഞു.  ഇതിൽ നിന്നെല്ലാം പുതിയ പ്രചോദനം ഉൾക്കൊണ്ട് നമുക്ക് പുതുയുഗത്തിലേക്കു കടക്കാം.





സാമൂഹിക അകലം പാലിക്കുക, ശരിയായ രീതിയിൽ മാസ്ക്കു ധരിക്കുക, കൈകൾ സോപ്പുപയോഗച്ച് എപ്പോഴും കഴുകുക, ഇവ ശീലമാക്കുക. കോവിഡിനെ നമുക്കു കീഴടക്കാം.





ഇഗ്നേഷൃസ് വാരൃത്ത്





This Article published in Manoramaonline dated 17th December 2020. link below.





covid-2020രണ്ടായിരത്തി ഇരുപത് – കോവിഡ് 19 നയിക്കുന്ന വർഷം
ഇഗ്നേഷ്യസ് വാര്യത്ത് DECEMBER 17, 2020 03:06 PM IST…

Read more at: https://www.manoramaonline.com/litera...



https://www.manoramaonline.com/literature/your-creatives/2020/12/17/how-covid-19-took-over-the-world-in-2020.html

 •  0 comments  •  flag
Share on Twitter
Published on November 14, 2020 03:33

September 26, 2020

Evaluate Yourself

ഇത് സ്വയം വിലയിരുത്തുന്നതിനുള്ള സമയമാണ്.





2020,  ഇരുണ്ട ദിനങ്ങൾ നിറഞ്ഞ വർഷമായി തുടരുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച കോവിഡ് എന്ന മഹാമാരിയ്ക്കു ഇനിയും ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ല. വർഷം അവസാനിക്കാൻ ഇനി നാല് മാസം മാത്രം ബാക്കി നിൽക്കേ നാം ഇത് ദുഃഖത്തോടെ ഓർമ്മിക്കുന്നു!





ചൈനയിലെ വുഹാനിൽ 2019 ഡിസംബർ അവസാനത്തോടെ  ശ്വാസകോശ സംബന്ധമായ ഒരു വ്യാധി പടരുന്നതായി ലോകാരോഗ്യസംഘടനയ്ക്ക് അറിവു ലഭിക്കുകയും തുടർന്നുള്ള അന്വേഷണത്തിൽ അതു കൊറോണ വൈറസ് മൂലമുള്ള വ്യാധിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 2020 ജനുവരി മാസം പന്ത്രണ്ടാം തീയതി കോവിഡ് 19 എന്ന് നാമകരണം ചെയ് തു.





കൊറോണ വൈറസ് പടർന്നു പിടിച്ച ചൈനയിലെ വുഹാനിൽ നിന്നും പുറപ്പെട്ടു ജനുവരി 30ന് നാട്ടിലെത്തിയ വിദ്യാർത്ഥികളിൽ ഒരാൾക്ക് ആദ്യമായി നമ്മുടെ നാട്ടിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ടത് നടുക്കത്തോടെ നമ്മൾ അറിഞ്ഞു. അക്കൂട്ടത്തിൽ വന്ന മറ്റു മൂന്നു കുട്ടികൾക്കു കൂടി അസുഖം കണ്ടെത്തിയതോടെ നമ്മുടെ ഉള്ളിൽ ഭയാശങ്കകൾ നിറയാൻ തുടങ്ങി. തുടർന്ന് മാർച്ച് നാലാം തീയതി ഇരുപത്തി രണ്ട് പേർക്കുകൂടി രോഗം കണ്ടെത്തി. ആദ്യ മരണവിവരം മാർച്ച് 12ന് പുറത്തിട്ടു.





ജനുവരി 30ന് ഒരാളിൽ തുടങ്ങിയ കോവിഡ് ഏപ്രിൽ മാസത്തിൽ 10,000 കടന്നു കൂടാതെ മരണ സംഖ്യ മുന്നൂറ് കവിഞ്ഞു. അതോടെ ഈ മഹാമാരിയുടെ തീവ്രത എത്ര ശക്തമാണെന്ന് നാം തിരിച്ചറിയാൻ തുടങ്ങി. മാർച്ച് 10 മുതൽ 12 വരെ പഞ്ചാബിലെ അനന്തപൂർ സാഹിബിൽ നടന്ന സിക്കുമത സമ്മേളനത്തിലൂടെ പഞ്ചാബിലെ ആയിരത്തോളം വരുന്ന ജനങ്ങൾ നിരീക്ഷണത്തിലായി. അതിനുശേഷം മാർച്ച് 31ന് ഡൽഹിയിൽ നടന്ന തബ്ലീഗി ജമാത്ത് എന്ന സമ്മേളനത്തിൽ പങ്കെടുത്തവരിലൂടെ ഇന്ത്യയിലെ പതിനേഴ് സംസ്ഥാനങ്ങളിലേക്ക് വൻതോതിൽ വൈറസ് പടർന്നു. ഈ വ്യാധി പടരുന്നതും അതിനു ഫലപ്രദമായ മരുന്നുകൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതും നടുക്കത്തോടെ നമ്മൾ അറിഞ്ഞു.





ഇററലിയിൽ നിന്നും വന്ന ഒരു കുടുംബത്തിലൂടെയും ഗൾഫിൽ നിന്നും വന്ന ചിലരുടെ അശ്രദ്ധമൂലവും കേരളത്തിലെ പല ജില്ലകളും ഈ അസുഖത്തിന്റെ പടിയിലായി. ഇന്ന് കേരളത്തിൽ രോഗികളുടെ എണ്ണം 75000 കവിഞ്ഞിരിക്കുന്നു, കൂടാതെ മരണം 290 കഴിഞ്ഞു. കോവിട് പടരുന്നതു തടയാനായി ആരോഗൃ വകുപ്പ് നൽകിയ നിർദ്ദേശങ്ങൾ കൃത്യമായി നമ്മൾ പാലിക്കപ്പെട്ടതോടെ കാട്ടുതീപോലെ പടർന്നു തുടങ്ങിയ വൈറസിനെ പിടിച്ചു നിർത്താൻ നമുക്കായി.  ആരോഗ്യ വകുപ്പ് നിർദേശിച്ച “ബ്രേക്ക് ദ ചെയിൻ” മുദ്രാവാക്യം വളരെ ഫലപ്രദമായി നമ്മൾ നടപ്പിലാക്കി.





പക്ഷേ അശ്രദ്ധമായ ചില പ്രവർത്തികൾ വീണ്ടും കൊറോണ പടരുന്നതിന് കാരണമായി. നമ്മുടെ നാട്ടിൽ നിയന്ത്രണത്തിൽ ആയിക്കഴിഞ്ഞിരുന്ന ഈ വൈറസ് ബാധ വീണ്ടും പടരാൻ തുടങ്ങിയത് നമ്മുടെ അശ്രദ്ധ ഒന്നു കൊണ്ടു മാത്രമാണ്. ആദ്യകാലങ്ങളിൽ നമ്മൾ പാലിച്ച നിയമങ്ങളും നിബന്ധനകളും നമ്മിൽ നിന്ന് അകന്നു തുടങ്ങി. സാമൂഹ്യ അകലം പാലിക്കൽ, കൃത്യമായി മാസ്ക് ധരിക്കുക, സുരക്ഷ നിരീക്ഷണത്തിൽ കഴിയുന്നത് എന്നിവ കൃത്യമായി പാലിക്കാതായി. ക്രമേണ ഇത്തരം പ്രവണതകളുടെ എണ്ണം വർദ്ധിച്ചു. ഇവയെല്ലാം സർക്കാരിൻറെയൊ ആരോഗ്യവകുപ്പിൻറെയൊ മാത്രം ഉത്തരവാദിത്വം ആണെന്ന രീതിയിലേക്കു കാരൃങ്ങൾ നീങ്ങിയതോടെ ദിവസവും നിരവധി കേസുകൾ പോലീസ് രജിസ്ററർ ചെയ്തു!





ഇനിയും നാം മാനസികമായി ഇത് ഉൾക്കൊള്ളണം കൊറോണാ വൈറസിനെ തോൽപ്പിക്കാൻ പ്രതിരോധമാണ് വേണ്ടത്. ഇതെല്ലാം കൃത്യമായി പാലിക്കാൻ സർക്കാർ കർശന നിയമങ്ങൾ കൊണ്ടുവരേണ്ടി വരുമ്പോൾ നഷ്ടമാവുന്നത് നമുക്ക് നമ്മിലുള്ള വിശ്വാസമാണ്. വൈറസിൽ നിന്നുള്ള സുരക്ഷ സ്വയം ഏറ്റെടുക്കുന്നതിനു പകരം അത് സർക്കാരിൻറെ ഉത്തരവാദിത്വമായി മാറ്റാനല്ല നാം ശ്രമിക്കേണ്ടത്. ഈ മഹാമാരിയെ നേരിടാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന എല്ലാ സുരക്ഷാ മാർഗ്ഗങ്ങളും കൃത്യമായി പാലിച്ച് ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം ഇതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.





 •  0 comments  •  flag
Share on Twitter
Published on September 26, 2020 08:26

August 30, 2020

Festival

എല്ലാവർക്കും എൻറെയും എൻറെ കുടുംബാംഗങ്ങളുടെയും ഓണാശംസകൾ





Festival



സമ്പത്തിൻറെയും അഭിവൃദ്ധിയുടെയും സൗഭാഗ്യത്തിൻറെയും പ്രതീകമായി നമുക്ക് ആഘോഷിക്കേണ്ട വിശേഷദിവസമാ ണ് തിരുവോണം. പക്ഷേ ഇന്ന് അതിൽ നിന്ന് വ്യത്യസ്തമായി ‘കോവിഡ്’ എന്ന മഹാമാരിയിൽ നമ്മുടെ തിരുവോണം മുങ്ങിക്കഴിഞ്ഞു





എല്ലാം പ്രയാസങ്ങളെയും പ്രശ്നങ്ങളെയും ഉള്ളിലൊതുക്കി അവരവരുടെ വീടുകളിൽ തന്നെ ഈ വർഷം എല്ലാവരും ഓണം ആഘോഷിക്കുകയാണ്





സംസ്ഥാന ആരോഗ്യ വകുപ്പിൻറെ നിർദേശപ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ച് സന്തോഷമായി നമുക്ക് ഈ ഓണക്കാലത്തെ വരവേൽക്കാം, ആഘോഷിക്കാം





ഇഗ്നേഷ്യസ് വാര്യത്ത്

 •  0 comments  •  flag
Share on Twitter
Published on August 30, 2020 01:26