ഉണ്ടാക്കാനുള്ളതു മാത്രമാണ്. പക്ഷെ, എന്നോട് ആരും അതു പറഞ്ഞില്ല. എന്നോടു പറഞ്ഞ ഓരോ വാക്കിനും ‘നീ അതല്ല’ എന്നു മാത്രമായിരുന്നു പൊരുൾ. ഞങ്ങളുടെ കരുണകൊണ്ട്, ഞങ്ങളുടെ നീതിബോധംകൊണ്ട്, നീ ഇവിടെ വന്നു ഞങ്ങളുടെ ഒപ്പം ഇരിക്കുന്നു. അതിനാൽ നീ ഞങ്ങൾക്ക് ആശ്രിതനായിരുന്നു കൊള്ളുക. ഞങ്ങളോടു നന്ദിയോടിരിക്കുക...