ശങ്കരപ്പിള്ള പറഞ്ഞു: “പണക്കാരു ജീവിക്കുന്നതുപോലെ അവർക്കു കഴിയണം. അല്ലാതെ അവരു താഴേക്കല്ല നോക്കുന്നത്. ഒരു ജോലി കിട്ടിയാൽ നമ്മുടെ മകനായാലും അനന്തരവനായാലും ആളങ്ങു മാറുകാ. പിന്നെ നാട്ടുകാരെന്നും ഒന്നുമില്ല. ഇന്നും എന്താ ആളുകള് പറയുന്നത്? ഒരു സർക്കാർ ജോലി കിട്ടിയാൽ മതിയെന്നാ. എടം കഴിക്കാനാ ജോലി.”