ആരാച്ചാര്‍ | Aarachar
Rate it:
3%
Flag icon
ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിനു മാത്രമേയുള്ളൂ.
4%
Flag icon
“താങ്കൾ ഏതു ക്ലാസ് വരെ പഠിച്ചു?” “കണ്ടോ? ഇതാണ് നിങ്ങളുടെ കുഴപ്പം… ഞാനേതു ക്ലാസ് വരെ പഠിച്ചു എന്ന് നിങ്ങളെന്തിനാണ് വേവലാതിപ്പെടുന്നത്? എനിക്ക് എത്ര അറിവുണ്ട് എന്ന് അന്വേഷിച്ചാൽ പോരേ?
5%
Flag icon
വിത്തുപൊട്ടി മുള വീശി ഇലകൾ വിരിയുന്നത് ശരീരം അനുഭവിച്ചു. എല്ലാം പുതിയതായിരുന്നു.
9%
Flag icon
ആരുടെയെങ്കിലുമൊക്കെ മരണം എല്ലാവർക്കും ആവശ്യമുണ്ട്. -സ്വന്തം അധികാരം അടയാളപ്പെടുത്താൻ.
Jibi Subhash liked this
10%
Flag icon
കൃത്യമായ അളവിൽ അയാൾക്കു വേണ്ടി ഞാൻ കയർ അളന്നെടുക്കും. ഒരിഞ്ചു കൂടുകയില്ല; കുറയുകയുമില്ല. അയാളെ എനിക്കും ഒരിക്കലെങ്കിലും അനുഭവിക്കണം.
12%
Flag icon
എനിക്കിന്നും സ്ത്രീ എന്നു പേരുള്ള ഈ ജന്തുവിനെ മനസ്സിലായിട്ടില്ല. എത്രയോ പെണ്ണുങ്ങളെ ഇതിനകം കണ്ടു. പക്ഷേ, ഈ ജന്തു എപ്പോൾ ആരെ എന്തു കൊണ്ടു സ്നേഹിക്കും, എന്തിനു വെറുക്കും – ഈ എൺപത്തെട്ടാം വയസ്സിലും, ങ്ഹേഹേ, എനിക്കു മനസ്സിലായിട്ടില്ല
25%
Flag icon
“പുരുഷന്‍റെ സ്നേഹവും സ്ത്രീയുടെ സ്നേഹവും രണ്ടാണ്. ആഹ്ലാദിപ്പിക്കുന്നവളെ മാത്രമേ പുരുഷനു സ്നേഹിക്കാൻ കഴിയൂ. സ്ത്രീക്ക് അവളെ വേദനിപ്പിക്കുന്നവനെയും സ്നേഹിക്കാൻ സാധിക്കും…”
67%
Flag icon
“മറ്റൊരാളുടെ മരണത്തിന് കാരണമാകാൻ ആർക്കും പറ്റില്ല. ഉപകരണമാകാനേ നമുക്കു സാധിക്കൂ…”
73%
Flag icon
കിടപ്പുമുറിയിലേക്ക് സ്വമേധയാ കടന്നു വരുന്ന സ്ത്രീയെ സംശയത്തോടെ വീക്ഷിക്കാനാണ് ലോകം പുരുഷനെ പഠിപ്പിച്ചിട്ടുള്ളത്. ഓടിയകലേണ്ട ഇര നേർക്കു നേരെ തലയുയർത്തി നടന്നു ചെന്നാൽ ഏതു ഹിംസ്രമൃഗവും ഭയപ്പെടുമെന്ന് ഥാക്കുമാ പറയാറുള്ളത് ഓർത്തു ഞാൻ പുഞ്ചിരിച്ചു.
81%
Flag icon
“വിചാരിക്കുന്നതുപോലെയല്ല. നമ്മുടെയുള്ളിൽനിന്നു ചാടിയിറങ്ങുന്നവന് ചിലപ്പോൾ നാം വിചാരിക്കുന്നതിലേറെ കരുത്തുണ്ടാകും…”