മദിരാശിയില്‍ ഒരു ലോഡ്ജില്‍ താമസിച്ചിരുന്ന നാരായണന്‍കുട്ടി എന്ന നിഷ്കളങ്കന്‍ വേലക്കാരിയെ ഗര്‍ഭിണിയാക്കിയ ഒരു കഥ പി.സി. കുട്ടിക്കൃഷ്ണന്‍ അന്നു പ്രസിദ്ധീകരിച്ചിരുന്നു. പാപം നിഷ്കളങ്കതയില്‍നിന്നു ജനിക്കുന്നു എന്ന തിയറി എന്നില്‍ അക്കാലത്തു വളരെയധികം ചിന്താക്കുഴപ്പം സൃഷ്ടിച്ചു.