വൈദ്യുതിയും, ടോർച്ചും ഇല്ലാതിരുന്ന ഒരു കാലത്ത് ജീവിച്ചിരുന്നു കുറെ മനുഷ്യർ. രാത്രികാലങ്ങളിൽ യാത്ര പോകേണ്ടി വരുമ്പോൾ ചൂട്ടുകറ്റയെ ആശ്രയിച്ചിരുന്നു അവർ. ചൂട്ടിന്റെ അല്പവെളിച്ചത്തിൽ മുന്നിൽ മറ്റൊരാൾ ചൂട്ടും പിടിച്ച് നടക്കുന്നുണ്ടെങ്കിൽ, പൊട്ടിച്ചൂട്ടെന്ന ദുഷ്ട ശക്തിയാണ് അത്, എന്ന് ധരിച്ച് അലറിവിളിച്ച് പിന്തിരിഞ്ഞ് ഓടിയ കഥകൾ കേട്ടിട്ടുണ്ട്. ശബ്ദം കേട്ട് പേടിച്ച് തിരിഞ്ഞു നോക്കുന്ന മുന്നിലെ ആളും, അതെ അവസ്ഥയിൽ ആവും. ഭയം മനുഷ്യമനസ്സിന് കാണിച്ചു കൊടുക്കുന്ന വിചിത്ര കാഴ്ചകൾ. അത്തരം അവസ്ഥയിൽ കൂടി കടന്നു പോകുന്ന ആധുനിക കാലത്തിലെ സ്മൃതി എന്ന കോളേജ് വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വരുന്ന ഉദ്യേഗജനകമായ അനുഭവങ്ങൾ അറിയുവാൻ ഈ നോവൽ വായിക്കൂ.
കഥാകാരിയുടെ കൃതി ആദ്യമായാണ് വായിക്കുന്നത്. നന്നായിട്ടുണ്ട്. നല്ല ഭാഷ. നല്ല ഭാവന, അവിഷ്കാരം, ആദ്യവസാനം ഉദ്വേഗം നിലനിർത്തുന്നു. ഇഷ്ടമായി. ഒരു തുടക്കക്കാരിയാണെന്ന് തോന്നിയേയില്ല. അഭിനന്ദനങ്ങൾ. ഇനിയും പ്രതീക്ഷിക്കുന്നു.👌