ആരും ആര്‍ക്കും കത്തുകള്‍ എഴുതാത്ത കാലമാണ് നമ്മുടേത്. എഴുത്തുകാരിയായ അഷിത എഴുതിയ ഈ കത്തുകള്‍ വെറും സ്വകാര്യങ്ങളുടെ ശേഖരമല്ല. മറിച്ച് ജീവിതത്തിന്റെ ആഴങ്ങളിലേക്കുള്ള കാഴ്ചകളാണ്. ഹൃദയത്തിന്റെ വാക്കുകളാൽ സ്നേഹത്തിന്റെ ഭാഷയിൽ ലോകത്ത് ചുംബിക്കുന്ന നീലാക്ഷരശലഭങ്ങൾ
Ashitha (Malayalam: അഷിത) was an Indian writer of Malayalam literature, best known for her short stories, poems and translations. She contributed in popularising haiku poems in Malayalam through her translations and her stories were known for the sensitive portrayal of life. She was a recipient of the Kerala Sahitya Akademi Award for Story as well as other honours including Padmarajan Award, Lalithambika Anterjanam Smaraka Sahitya Award and Edasseri Award.
Ashitha was born to K. B. Nair, a defence accounts officer and Thekkekarupath Thankamani Amma. She completed her schooling from Delhi and Bombay and obtained her graduate and master's degrees in English literature from Maharaja's College, Ernakulam
അഷിതയെ ആദ്യമായാണ് ഞാൻ വായിച്ചത്.. എന്ത് കൊണ്ട് ഇത്ര നാൾ വൈകി എന്നെനിക്കറിയില്ല.. ചിലപ്പോൾ ഇതാകാം അതിനുള്ള സമയം..
അഷിത എന്ന് പേരിനു തന്നെ എത്ര ഭംഗിയാണ്.. ഒരു ചിത്രശലഭത്തെ പോലെയാണ് അവരെ എനിക്ക് സങ്കൽപ്പിക്കാനാവുന്നത്.. മനോഹരമായ, വർണാഭമായ ചിറകുകളുള്ള, അതിസുന്ദരിയായ ഒരു ചിത്രശലഭം..
ഈ പുസ്തകം അഷിതയുടെ കത്തുകളുടെ സമാഹാരമാണ്.. അവർ കത്തുകൾ എഴുതാനും വായിക്കാനും ഏറെ ഇഷ്ട്ടപെട്ടിരുന്നു..കത്തുകളിൽ അവർ കഥകളും കവിതകളുമെഴുതി, സ്വയം കണ്ടെത്തി.
സ്വന്തം നേർക്കു പിടിച്ച കണ്ണാടിയായിരുന്നു അഷിതയുടെ കത്തുകൾ എന്ന് നമുക്ക് മനസ്സിലാവും.. അതിലവരുടെ ഹൃദയമുണ്ട്, ഒറ്റപ്പെടലും കണ്ണീരും ചിരിയും വേദനയും ഭക്തിയും വാത്സല്യവുമുണ്ട്...
ഇനിയും എനിക്ക് അഷിതയെ കൂടുതൽ വായിക്കണം.. അവരുടെ അക്ഷരങ്ങൾ എന്നെ മാടി വിളിക്കുന്നുണ്ട്..
.
.
.
📚Book - അഷിതയുടെ കത്തുകൾ ✒️Writer- അഷിത 📜Publisher- മാതൃഭൂമി ബുക്സ്
കുറേ മനുഷ്യരെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ അതിശയകരമായ ഒരു വ്യക്തിയുടെ ഹൃദയം പകർന്നു നൽകുന്ന വാക്കുകൾ. ആഷിതയുടെ സ്നേഹമാണിതിൽ നിറഞ്ഞുനിൽക്കുന്നതത്രയും. അഷിത തന്റെ പ്രിയപ്പെട്ടവർക്കെഴുതിയ കത്തുകളാണ് ഈ പുസ്തകത്തിലൂടെ നമ്മളും വായിക്കുന്നത്.
അഷിത അവർക്കെഴുതിയ ഓരോ വാക്കുകളിലും ലാളിത്യമുണ്ട്, തന്നെ ഇഷ്ട്ടപ്പെടുന്നവരെ തിരിച്ചറിഞ്ഞു അവരോടു കാണിക്കുന്ന കരുതലും സ്നേഹവും എഴുത്തുകളിൽ വ്യക്തവുമാണ്. ഗ്രേസിക്കുള്ള കത്തിൽ തുടങ്ങി ചെറുക്കാ എന്ന് വിളിച്ചുതുടങ്ങികൊണ്ടു ബിപിൻചന്ദ്രൻ മാഷിന് എഴുതിയ കത്ത് വരെയാണ് ഈ സമാഹാരം.
യതിയുടെ സന്ദേശങ്ങൾക്ക് വലിയ വില കൽപ്പിക്കുകയും, അതൊക്കെ അഷിതയിൽ വലിയ സ്വാധീനം ചെലുത്തുന്നതുമൊക്കെ ഇതിലൂടെ മനസ്സിലാക്കാൻ കഴിയുന്നുമുണ്ട്. യതിയുടെയും ആശ്രമത്തിന്റെയുമൊക്കെ കാര്യങ്ങൾ ഷൗക്കത്തുമായുള്ള കത്തുകളിൽകൂടി വായിക്കുമ്പോൾ നിത്യ ചൈതന്യ യതി എന്ന ആ ഗുരുവിനെ കൂടുതൽ അറിയാൻ മോഹം തോന്നിച്ചു.
പാർവതിക്കു(മാല പാർവതി) എഴുതിയ ആദ്യ കത്തിന്റെ തുടക്കം 'കുഞ്ഞേ' എന്ന് വിളിച്ചുകൊണ്ടും അവസാനം 'സ്നേഹത്തോടെ അഷിത' എന്ന് എഴുതി നിർത്തുന്നു. തുടർന്നുള്ള കത്തുകളിലൊക്കെ 'പാരോ' എന്നും അവസാനം 'സ്നേഹത്തോടെ അമ്മ' എന്നും അഷിത എഴുതി കാണുമ്പോൾ വാത്സല്യത്തിന്റെ നിർവചിക്കാനാവാത്ത ഒരു തലം വായിച്ചെടുക്കാൻ സാധിക്കുന്നുണ്ട്.
ഷാഹിനക്ക് (ഷാഹിന ഈ കെ )എഴുതിയ കത്തിൽ മാവിനെപ്പറ്റിയും കുയിലിന്റെ പാട്ടിനെപ്പറ്റിയും വീട്ടിലെ പൂക്കളെപ്പറ്റിയും അടുത്തവീട്ടിലെ നായകുട്ടിയെപ്പറ്റിയും എന്തിന് വീട്ടിലെ വാഴ ഗർഭിണിയാണ് എന്ന് വരെ പറയുന്നുണ്ട്, അവരൊക്കെയാണ് ആഷിതയുടെ കൂട്ടുകാരെന്നും.
ശ്രീബാലക്ക് എഴുതിയ കത്തിന്റെ അവസാന ഭാഗം വായിക്കുമ്പോൾ ഉള്ളിലൊരു വിങ്ങൽ അനുഭവപ്പെടുന്നുണ്ട്, ആ ഭാഗം ഇങ്ങനെയാണ്.. 'ഞാൻ, ഒറ്റയ്ക്ക്, ഓർമ്മകളുടെ കനലാട്ടം കണ്ടിരിക്കുന്നു. നിനക്കിത് ഊഹിക്കാൻ പോലും സാധിക്കില്ല, എന്താണെന്ന്. അതുകൊണ്ട് എന്റെ കുട്ടിത്തത്തെക്കുറിച്ച് പറയാതിരിക്കൂ. എനിക്കൊരു കുട്ടിക്കാലമില്ലായിരുന്നു എന്നാണ് തോന്നുന്നത്. നിനക്കൊന്നും അറിയില്ല. ബാലേ, ഒന്നും... സ്നേഹം അഷിതേച്ചി