തന്റെ അവസാന രാത്രിയിൽ, ദാക്ഷായണിയുടെ മനസ്സിൽ ഒരു വെള്ളിത്തിരയിൽ എന്ന പോലെ മിന്നിമറഞ്ഞ തൻ്റെ പ്രണയവും, അതിൻ്റെ സാഫല്യത്തിനായി ചന്ദ്രേട്ടൻ കണ്ടെത്തിയ മാർഗ്ഗങ്ങളും കടന്നുവരുന്നു. തന്റെയും, തന്നോട് ബന്ധപ്പെട്ടവരുടെയും, ജീവിതങ്ങൾ ഒരു സിനിമയിൽ എന്നപോലെ കാണുന്ന ദാക്ഷായണിയുടെ ചിന്തകളിൽ, എൺപതുകളിലെ സാധാരണക്കാരായവരുടെ സർക്കാർ ജോലി എന്ന മോഹവും, മൊബൈലോ, ഫോണോ ഇല്ലാതിരുന്ന അക്കാലത്ത് പ്രണയിക്കാൻ ഉണ്ടായിരുന്ന കഷ്ടപ്പാടും എല്ലാം, നിങ്ങൾക്ക് കാണാം.