Jump to ratings and reviews
Rate this book

പ്രൈം വിറ്റ്നസ് | Prime Witness

Rate this book

192 pages, Paperback

Published July 1, 2020

41 people want to read

About the author

Anvar Abdullah

39 books6 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
4 (8%)
4 stars
18 (36%)
3 stars
22 (44%)
2 stars
4 (8%)
1 star
1 (2%)
Displaying 1 - 9 of 9 reviews
Profile Image for Maria Rose.
8 reviews1 follower
October 10, 2021
"Crime is an Art. And if crime is an art, crime investigation is a counter-art. ചെസ്റ്റര്‍ടണ്‍ പറഞ്ഞത് പോലെ, Critique of the Art" --
ശിവശങ്കര്‍ പെരുമാള്‍ (പ്രൈം വിറ്റ്‌നെസ് 61)
.........
സാഹിത്യത്തില്‍ നിന്ന് സിനിമയിലേയ്ക്കും സിനിമയില്‍ നിന്ന് സാഹിത്യത്തിലേയ്ക്കും കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നത് രണ്ട് മാധ്യമങ്ങള്‍ക്കും കലാപരവും വാണിജ്യപരവുമായി ഗുണമാണ്. ശ്രദ്ധ നേടിയ ഒരു നോവല്‍ സിനിമയാക്കപ്പെടുക, ആരാധകര്‍ ഏറെയുള്ള ഒരു സിനിമ നോവല്‍ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടുക. രണ്ടും കലാപരവും വാണിജ്യപരമായും വിജയിക്കുക. ഇതെല്ലാം ലോകസിനിമയില്‍ വളരെ മുന്‍പേ നടക്കുന്നതാണ്. സിനിമയില്‍ നിന്ന് നോവലിലേയ്ക്ക് ഒരു നീക്കം മലയാളത്തില്‍ ആരും പരീക്ഷിച്ചിട്ടില്ലായിരുന്ന സാഹചര്യത്തിലായിരുന്നു 2007 ല്‍ ശ്രീ അന്‍വര്‍ അബ്ദുള്ള "ഒന്നാം സാക്ഷി, സേതുരാമയ്യര്‍" എന്ന നോവലുമായി വരുന്നത്. അതും മമ്മൂട്ടിയുടെയും കെ മധുവിന്റെയും എസ് എന്‍ സ്വാമിയുടെയും അനുഗ്രഹാശിസ്സുകളോടെ. പക്ഷെ സിനിമയുടെ മുന്‍നിര്‍മ്മാതാവിന്‍റെ എതിര്‍പ്പ് നിമിത്തം കുറ്റാന്വേഷണനോവലുകളുടെ ഒരു പരമ്പരയിലേയ്ക്ക് നയിക്കാന്‍ സാധ്യതയുണ്ടായിരുന്ന ആ പദ്ധതി അവസാനിച്ചു. ജനപ്രിയ സിനിമയുടെ പ്രേക്ഷകരെ വായനയിലേയ്ക്ക് നയിക്കാവുന്ന ഒരു വലിയ പാലം ആയി മാറാന്‍ കഴിയുമായിരുന്നു ആ പദ്ധതിയ്ക്ക്. പക്ഷെ അതവിടെ അവസാനിച്ചു. 2007 പുറത്തിറങ്ങിയ ആ നോവലിന്റെ പുതിയ പതിപ്പാണ്‌ "പ്രൈം വിറ്റ്‌നസ്". ഒരു വ്യത്യാസമുണ്ട്. അന്വേഷകന്‍ സേതുരാമയ്യര്‍ അല്ല. അന്‍വര്‍ തന്നെ പിന്നീട് സൃഷ്ടിച്ച സ്വകാര്യകുറ്റാന്വേഷകന്‍ ശിവശങ്കര്‍ പെരുമാളാണ്.
ഒലിവ് പ്രസിദ്ധീകരിച്ച "ഒന്നാം സാക്ഷി സേതുരാമയ്യര്‍" ഞാന്‍ വായിച്ചതാണ്. കുറ്റാന്വേഷണനോവലുകള്‍ക്ക് ഇന്ന് ലഭിച്ചിരുന്ന ഈ ഉണര്‍വ് അന്നുണ്ടായിരുന്നില്ല. ദാര്‍ശനികസാഹിത്യനോവലുകള്‍ക്കിടയില്‍ പതിവ് അവഗണനകള്‍ക്കിടയില്‍ അത് മുങ്ങിപ്പോയി. അരോചകമായി അവതരിപ്പിക്കപ്പെടുന്ന മാസ് കഥാപാത്രങ്ങള്‍ നിറഞ്ഞ ജനപ്രിയ സിനിമയില്‍ ഉത്ഭവിച്ചതാണ് എങ്കിലും വളരെ മിനിമല്‍ ആയി അവതരിപ്പിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു സേതുരാമയ്യര്‍ എന്ന കുറ്റാന്വേഷകന്‍. ജനമനസ്സില്‍ ഇടം നേടിയ ആ കഥാപാത്രത്തെ മറ്റൊരു എഴുത്തുകാരന്‍ കൈകാര്യം ചെയ്യാന്‍ എടുക്കുമ്പോള്‍ കൈവിട്ട് പോകാത്ത വിധം ഏറ്റവും ആധികാരികതയോടെ അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള ഒരാളായിരുന്നു അന്‍വര്‍ അബ്ദുള്ള. എന്റെ അഭിപ്രായത്തില്‍ സ്വാമി എഴുതിയ സേതുരാമയ്യര്‍ സിനിമകളെക്കാള്‍ സങ്കീര്‍ണമായ പ്ലോട്ട് ആയിരുന്നു നോവലിന്‍റേത്. കൊലപാതകമോ അപകടമരണമോ എന്ന് അവ്യക്തമായ, പ്രഥമദൃഷ്ട്യാ പ്രേരണ കണ്ടെത്താനാകാത്ത ഒരു കൊലപാതകവും നിരവധി സസ്പെക്റ്റുകളും നിറഞ്ഞ ഒരു അഗത ക്രിസ്റ്റി പ്ലോട്ട് പോലെ സങ്കീര്‍ണതയുള്ള ഒന്ന്. വളരെ ശ്രദ്ധാപൂര്‍വ്വം രൂപപ്പെടുത്തിയ പ്ലോട്ടിന്‍റെ ചിട്ടയോടെയുള്ള അവതരണവും. പത്ത് യുവാക്കളുടെ ഒരു സംഘം കോവളം കടപ്പുറത്ത് സായാഹ്നം ആസ്വദിക്കാനെത്തുന്നു. അവരില്‍ ഒരാള്‍ കൊല്ലപ്പെടുന്നു. സംഘം മുഴുവന്‍ സംശയത്തിന്‍റെ നിഴലിലാകുന്നു. ഒരു കോണ്‍ഫറന്‍സിന് വന്നെത്തി പരിചയപ്പെട്ടവരാണ് അവര്‍. വെറും ദിവസങ്ങളുടെ മാത്രം പരിചയമുള്ളവര്‍. അന്വേഷണം ഓരോരുത്തരുടെ പശ്ചാത്തലങ്ങളിലേയ്ക്കും നീളുന്നു. തുടര്‍ന്ന്‍ ക്രൈം സ്പോട്ടില്‍ മരണം നടന്ന ദിവസം കുറ്റാന്വേഷകന്‍റെ നേതൃത്വത്തില്‍ പുനര്‍സൃഷ്ടിക്കപ്പെടുന്നു. ആദ്യവായനയ്ക്ക് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതെന്‍റെ രണ്ടാം വായനയാണ്. കുറ്റാന്വേഷണനോവലിന്റെ നിര്‍മ്മിതിയുടെ രീതിശാസ്ത്രത്തെക്കുറിച്ച് അന്നത്തേതിനെക്കാള്‍ വായിച്ചറിവുണ്ട് എന്നതിനാല്‍ പ്രൈം വിറ്റ്‌നസ് മികവുറ്റ രചനയാണ് എന്ന് ഞാന്‍ കരുതുന്നു.
കുറ്റാന്വേഷണകഥയുടെ മര്‍മ്മം അറിഞ്ഞ എഴുത്തുകാരനാണ്‌ അന്‍വര്‍. കഥാപാത്രങ്ങളില്‍ നിന്ന് വളരെ അകലം പാലിച്ച് നിന്ന് കൊണ്ടുള്ള ഒരു എഴുത്തുരീതിയാണ് അന്‍വറിന്‍റേത്. പലപ്പോഴും ആഖ്യാനം പഴയകാലത്തെ ക്ലാസിക് തേഡ് പെഴ്സന്‍ ആഖ്യാനത്തെ ഓര്‍മ്മിപ്പിക്കും. അമിതമായി ഹീറോയിക് അല്ലാത്ത വ്യക്തിത്വമുള്ള നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന രീതിയാണ് കുറ്റാന്വേഷകന് നല്‍കിയിരിക്കുന്നത്. (പക്ഷെ പരമ്പരയിലെ ഒന്നാം രചന "സിറ്റി ഓഫ് എം" പെരുമാളിനെ ഒരു ആക്ഷന്‍ ഹീറോ ആയി അവതരിപ്പിക്കുന്ന സമീപനമായിരുന്നു.) ശിവശങ്കര്‍ പെരുമാള്‍ പരമ്പരയിലെ "കംപാര്‍ട്ട്മെന്‍റ് " എന്ന നോവലും മികച്ച ക്രാഫ്റ്റ് പ്രകടിപ്പിക്കുന്ന നോവലായിരുന്നു. മമ്മൂട്ടിയുടെ കുറ്റാന്വേഷണകഥാപാത്രങ്ങളുടെ നിഴല്‍ വീണു കിടക്കുന്ന കഥാപാത്രമാണ് പെരുമാള്‍. ഈ നോവലില്‍ അത് തീര്‍ച്ചയായും അങ്ങനെ ആയിരിക്കുമല്ലോ. കേള്‍ക്കാന്‍ ആരുമില്ലാത്ത ഒരിടത്ത് പോയി മികച്ച സംഗീതരചന അവതരിപ്പിക്കുന്നത് പോലെയായിരുന്നു അന്ന് അന്‍വര്‍ എഴുതിയ കുറ്റാന്വേഷണനോവലുകള്‍ വന്നത്. രണ്ടായിരങ്ങളില്‍ ശ്രദ്ധേയമായ മറ്റ് കുറ്റാന്വേഷണനോവല്‍ ശ്രമങ്ങള്‍ ഒന്നും തന്നെ ഉണ്ടായതായി അറിവില്ല. സോഷ്യല്‍ മീഡിയ ചര്‍ച്ചകളും കുറവായിരുന്നല്ലോ. കുറ്റാന്വേഷണനോവലുകള്‍ക്ക് നേരിയൊരു സ്പെയ്സ് ലഭിക്കാന്‍ തുടങ്ങിയ ഈ കാലത്ത് പ്രൈം വിറ്റ്‌നസ് എന്ന നോവലിന്റെ പുതിയ വരവ് അതിന് അര്‍ഹിക്കുന്ന വായനക്കാരെ നല്‍കുമെന്ന് കരുതാം.
Profile Image for Dr. Charu Panicker.
1,174 reviews75 followers
June 8, 2023
അജിത്തും ഒൻപതു സുഹൃത്തുക്കളും രണ്ടു ഡ്രൈവർമാരും കൂടി വൈകീട്ട് ഏഴുമണിയോടെ വിസ്പറിങ് വേവ്സ് എന്ന റിസോർട്ടിൽ നിന്നും കോവളം കടപ്പുറത്തേക്കു പോകുന്നു. കുറച്ച് സമയത്തിന് ശേഷം റിസോർട്ടിലേക്കു മടങ്ങുകയും അവിടെ വെച്ച് അജിത് തങ്ങളുടെ കൂട്ടത്തിൽ ഇല്ലെന്ന് മനസ്സിലാക്കിയ സുഹൃത്തുക്കൾ തിരികെ ബീച്ചിലേക്കു പുറപ്പെടുന്നു. ബീച്ചിൽ അജിത്തിൻറ മൃതദേഹം കണ്ടെത്തുന്നു. അന്വേഷണത്തിനായി ഡിറ്റക്ടീവ് ശിവശങ്കർ പെരുമാൾ എത്തുന്നു. അജിത്തിന്റെ മരണം അപകട മൂലമാണോ അതോ കൊലപാതകമാണോ എന്ന ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള യാത്രയാണ് ഈ പുസ്തകം. മരിച്ചയാൾ മരണപ്പെടേണ്ടവൻ തന്നെയായിരുന്നു എന്ന് പുസ്തകത്തിന്റെ ആദ്യമുതൽ തോന്നി തുടങ്ങുമെങ്കിലും, ആര്? എപ്പോൾ? എങ്ങനെ? ഇതെല്ലാം അറിയാൻ വായനക്കാർക്ക് ആകാംക്ഷയേറുന്നു.
16 reviews
May 5, 2021
A brilliant attempt on malayalam crime fiction genre - which now has definitely evolved post the pushpanath era. Needless to say, the author has tried the maximum to incorporate scientific investigation techniques and has been convincing to a very large extent. Amusing to note that sethuramaiyers character has influenced him like any other malayali too to the extent of the officer s portrayal ,which is also similarly etched - but rest assured the story has not any such connections, it takes a path of it's own.
Profile Image for Ved..
130 reviews3 followers
January 17, 2023
First read of 2023.

A functional, generic yet entertaining and fast paced who dunnit. The fact that the investigation officer has traces of the iconic Sethurama Iyyer made this book more interesting for me personally :)
Profile Image for Aravind Nandakumar.
43 reviews
January 18, 2021
കുറ്റ്ന്വേഷകന്റെയും പ്രതികളുടെയും മനസ്സ് അറിഞ്ഞു ഒരു യാത്ര. A well written crime novel. Hope it will become a movie one day
Profile Image for Krishnakumar Muraleedharan.
Author 4 books16 followers
July 15, 2021
കുറച്ചധികം വലിച്ചു നീട്ടലുകൾ ഉണ്ട് . തരക്കേടില്ലാത്ത കുറ്റാന്വേഷണ നോവൽ. വലുതായൊന്നും അവകാശപ്പെടാനില്ല.
Profile Image for Rahul E R.
73 reviews
June 19, 2025
A good investigation thriller, which is narrated in a thrilling manner.
Profile Image for Liju John.
24 reviews3 followers
February 10, 2022
Genre : Crime / Investigation
Publishers : Mathrubhumi Books
No of Pages : 191

നീണ്ടയൊരു ഇടവേളക്ക് ശേഷം പുസ്തക വായന വീണ്ടും തകൃതിയായി ആരംഭിച്ചതിനെക്കുറിച്ച് പറഞ്ഞിരുന്നുവെല്ലോ.! വായിക്കാനായി വാങ്ങിവച്ച പുസ്തകങ്ങളിലധികവും ക്രൈം ഫിക്ഷനെന്ന വിഭാഗത്തിൽ ഉൾപ്പെടുന്നവയായതുകൊണ്ടുതന്നെ, രണ്ടാം പുസ്തകതിന്റെ തിരഞ്ഞെടുപ്പിനായും, അധികം സമയം കളയേണ്ടി വന്നില്ല. അൻവർ അബ്ദുള്ളയുടെ പ്രൈം വിറ്റ്നെസ്സെന്ന പുസ്തകത്തിന്റെ വായന, ആരംഭിക്കുന്നതവിടെ നിന്നാണ്.

തിരുവനന്തപുരം നഗരത്തിലേക്കൊരു ആനുവൽ ഇൻഷുറൻസ് മീറ്റിങ്ങിനായിയെത്തുന്ന പത്തു സുഹൃത്തുക്കളിലൂടെയാണ് അൻവർ, കഥപറഞ്ഞു തുടങ്ങുന്നത്. തിരക്കേറിയ ജീവിതത്തിൽ നിന്നുമൊരു അവധിയെന്ന പോലെ ലഭിച്ച, ആ ദിവസങ്ങളുടെ അവസാനത്തിൽ, ഏകദേശം ഏഴുമണിയോടെകൂടെ അജിത്തും, ഒൻപതു സുഹൃത്തുക്കളും, രണ്ടു ഡ്രൈവർമാരോടൊപ്പം, വിസ്പറിങ് വേവ്സെന്ന റിസോർട്ടിൽ നിന്നും, കോവളം കടപ്പുറത്തേക്കു പോകുന്നു.

സീസണല്ലാത്തതു കൊണ്ട് വിജനമായി കിടന്നിരുന്ന തീരത്ത്, മണിക്കൂറുകളോളം മദ്യപിച്ചും, കടൽത്തിരകളിൽ കളിച്ചും അവർ നേരം പോക്കുന്നു. പിന്നീട് ബീച്ചിന്റെ മറ്റൊരു ദിക്കിലേക്ക് പോകാൻ തീരുമാനിക്കുകയും, വഴിമധ്യേ അവരുടെ വണ്ടി അപകടത്തിൽ പെടുകയും, മണിക്കൂറുകൾ നീണ്ട പ്രയത്നത്തിലൂടെയവർ, വണ്ടി ഉയർത്തിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

അതിനിടയ്ക്ക് മദ്യപിച്ച്, അബോധാവസ്ഥയിലായ അജിത്തിനെ സുഹൃത്തുക്കൾ കാറിനുള്ളിൽ കിടത്തിയെങ്കിലും ബോധം തിരികെ വന്നപ്പോൾ അവൻ സ്വയം എഴുന്നേറ്റു പുറത്തേക്കിറങ്ങുന്നു. ഒടുവിൽ, വണ്ടി പൊക്കിയെടുത്തതിനു ശേഷമെല്ലാവരും റിസോർട്ടിലേക്കു മടങ്ങുന്നു. അവിടെയെത്തുമ്പോൾ അജിത് തങ്ങളുടെ കൂട്ടത്തിൽ ഇല്ലെന്ന് മനസ്സിലാക്കുന്ന സുഹൃത്തുക്കൾ, വളരെ വേഗത്തിൽ തിരികെ ബീച്ചിലേക്കു പുറപ്പെടുന്നു.

എന്നാൽ ബീച്ചിലെത്തുന്ന 11 പേരെയും ഞെട്ടിച്ചുകൊണ്ട്, അവർ അല്പം മുൻപുവരെ നിന്നിരുന്നതിനു സമീപത്തായി അജിത്തിന്റെ മൃതദേഹം കണ്ടെത്തുന്നു. കൊലപാതകമാണോ, അപകടമരണമാണോയെന്ന് തിരിച്ചറിയുന്നതിൽ പോലും, പോലീസ് കുഴങ്ങി നിൽക്കുമ്പോൾ, രഹസ്യത്തിന്റെ ചുരുളുകൾ അഴിക്കാനായി ഡിറ്റക്ടീവ് പെരുമാളെത്തുന്നു.

ഏതൊരു കൊലപാതകവും അവശേഷിപ്പിക്കുന്ന 5 ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താൻ, ഡിക്ടറ്റീവ് പെരുമാൾ തുടർന്ന് നടത്തുന്ന, ഒരേസമയം ചടുലവും, ബുദ്ധികൂർമ്മവുമായ അന്വേഷണ മുഹൂർത്തങ്ങളിലൂടെയാണ്, പുസ്തകം പിന്നീട് സഞ്ചരിക്കുന്നത്.

തുറസ്സായൊരു സ്ഥലത്ത് അരങ്ങേറുമ്പോഴും, വളരെ കൺഫൈൻഡായി, കുറച്ചാളുകളിലേക്കുമാത്രം സംശയമെത്തുന്ന രീതിയിൽ, മെനഞ്ഞെടുത്തിരിക്കുന്ന പ്രധാന ആക്ടിന്റെ നിഗൂഢതയിലാണീ പുസ്തകം നിലനിൽക്കുന്നതെന്ന്, വായനയുടെ ഇടയിലെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

കൂട്ടത്തിലാരുവേണമെങ്കിലും കൊലയാളിയായി തീരാവുന്ന, അത്തരമൊരു നിർമ്മിതിയുടെ പിൻബലത്തിൽ, ഉദ്വേഗഭരിതമായി കഥപറയാൻ എഴുത്തുക്കാരനിവിടെ ശ്രമിച്ചിട്ടുണ്ട്. അതിലയാൾ വിജയിക്കുന്നുമുണ്ട്.

ഒടുവിൽ ആരെന്ന ചോദ്യത്തിന്, കഥാകാരൻ ഉത്തരം കണ്ടെത്തുമ്പോൾ, സംതൃപ്തിയോടെ തന്നെ വായന അവസാനിപ്പിക്കാനും, ഡീറ്റെക്റ്റീവ് പെരുമാളെന്ന കഥാപാത്രത്തിന്റെ മറ്റു നോവലുകൾ കൂടി വായിച്ചുനോക്കിയേക്കാമെന്ന തീരുമാനത്തിലേക്കെത്താനും, മനസ് നന്നേ പാകപ്പെട്ടിരുന്നു.

മനപ്പൂർവം തെറ്റിദ്ധരിപ്പിക്കാനായി കൂട്ടിചേർക്കുന്ന വഴിത്തിരിവുകളുടെ സഹായമേതുമില്ലാതെ, വളരെ ചിട്ടയായി അടുക്കിവെച്ചൊരു കുറ്റാന്വേഷണ കഥ വായിച്ചതിന്റെ സന്തോഷം, പുസ്തകത്തിന്റെ അവസാനത്തിൽ, മുഖത്തും, മനസ്സിലും നിറഞ്ഞുനിന്നിരുന്നു. ഭാവനകൾ വഴി പുസ്തകങ്ങൾ സൃഷ്ടിക്കുന്നൊരു ലോകത്തിന്റെ അപാര ഭംഗി മനസ്സിലാക്കിയെടുക്കാൻ ഇത്രനാൾ വൈകിയതിൽ സ്വയമേയൊരു നീരസവും തോന്നിയതിനുശേഷമാണ്, ഒടുവിൽ ഞാൻ പ്രൈം വിറ്റ്നെസ്സ് മടക്കി അലമാരയ്ക്കുള്ളിൽ വയ്ക്കുന്നത്.
Displaying 1 - 9 of 9 reviews

Can't find what you're looking for?

Get help and learn more about the design.