It's a book that all serious readers should read. A non-fiction book that immediately makes you want to read more. Since reading his first book, I've been following him closely, reading his write-ups, watching his interviews etc. I hope I could read 10% of the books he reads in a lifetime, his literary expertise is tough to put into words. When I finish it, I've already made a list of books to read.
വളരെ പ്രിയപ്പെട്ട ഏതെങ്കിലും പാട്ടുകളുടെ Music മൂളുന്നതിനിടയിൽ ഒരു ഘട്ടത്തിൽ അതിന്റെ അംഗീകൃത രൂപത്തിൽ നിന്ന് പുറത്ത്, സ്വന്തമായി മറ്റൊരു Music കടന്നു വരാറുണ്ട്,ഒരുപക്ഷെ മറ്റെതേങ്കിലും ഇഷ്ടഗാനത്തിന്റേത്, അല്ലെങ്കിൽ ആദ്യത്തേതിനോട് സ്വാഭാവികമായി ചേർന്നു നിൽക്കുന്നതായി തോന്നുന്നത്.ഇതിൽ രണ്ടാമതു നടക്കുന്ന കൂട്ടിചേർക്കൽ തികച്ചും അബോധപൂർവ്വമായി ഉണ്ടാകുന്നതാണ്,ആ Musicൽ സ്വന്തമായി ഒരു extend കൊടുക്കുവാനുള്ള ആഗ്രഹത്തിൽ നിന്നാണത് എന്നു കരുതാനാണ് താത്പര്യം.Music ലെ similarity കാരണം ആയിരിക്കാം,അല്ലെങ്കിൽ ആണ്.എങ്കിലും,ഇതിൽ രണ്ടാമത് വരുന്ന ഈണങ്ങളിൽ Work ചെയ്തുകൊണ്ട് അതിന് സ്വതന്ത്രമായ ഒരു അസ്ഥിത്വം നൽകാനാകുമെന്ന് ചിലപ്പോൾ പകൽസ്വപ്നം കാണാറുണ്ട്.അനുകരണങ്ങളിലൂടെ നിങ്ങൾക്ക് നിങ്ങളുടേത് മാത്രമായ ഒരു തനി ശൈലി കൈവന്നേക്കാമെന്നാണ് അജയ് പറയുക,എഴുത്തിനെ കുറിച്ചാണത്. രണ്ട് എഴുത്തുകാരെ അനുകരിക്കുവാനും അവരിൽ നിന്ന് സ്വതന്ത്രമായ ഒരു ശൈലി രൂപപ്പെട്ട് വരണമെന്നും ആഗ്രഹിക്കാറുള്ളത് ആനന്ദിൽ നിന്നും അജയിൽ നിന്നുമാണ്. വ്യക്തിതലത്തിൽ നിന്നുകൊണ്ടുള്ള അജയിന്റെ എഴുത്തിനേയും ചരിത്രത്തിന്റെയും സമൂഹത്തിന്റെയും ഭാരം പേറുന്ന ആനന്ദിയൻ എഴുത്തിന്റെയും രീതികൾ വിജയകരമായി ഒരുമിപ്പിക്കുകയും അതുവഴി സ്വതന്ത്രമായ ഒരു ശൈലി ഉണ്ടാക്കിയെടുക്കുകയും.ഇതെല്ലാം ഓർത്തെടുക്കുന്നത് അജയിന്റെ 'പറവയുടെ സ്വാതന്ത്ര്യം' വായിക്കുമ്പോഴാണ്. 'നിധി കിട്ടുന്ന ഇടങ്ങൾ' എന്ന ലേഖനത്തിൽ അജയ് തന്റെ തന്നെ വായന എഴുത്തിനെ ഏതുവിധത്തിൽ രൂപപ്പെടുത്തി എന്ന് പറയുന്നുണ്ട്.അജയിനെ സംബന്ധിച്ച് അയാളുടെ വായനയുടെ ഒരു ബൈപ്രൊഡക്ട് മാത്രമായിരുന്നു എഴുത്ത്. അതുകൊണ്ടാണ് അജയിന്റെ Non-fiction എഴുത്തുകളുടെ തുടർച്ചയായി സൂസന്നയുടെ ഭാഷ അനുഭവപ്പെടുന്നത്. ഏതാനും എഴുത്തുകാരെ സ്ഥിരമായി അനുകരിക്കാൻ ശ്രമിക്കുമ്പോൾ അതിൽ നിന്ന് സ്വന്തമായ ഒരു ശൈലി രൂപപ്പെട്ട് വരാനുള്ള സാധ്യത അജയ് പ്രതീക്ഷിക്കുന്നുണ്ട്. ഒരു വായനക്കാരൻ എന്ന നിലയിൽ എന്റെ ഏറ്റവും വലിയ പരാജയം വായിക്കുന്നതിനിടയിൽ ഉടലെടുക്കുന്ന അനുഭവങ്ങളെ കൃത്യമായി Articulate ചെയ്യാൻ സാധിക്കാറില്ല എന്നതാണ്.അഭിലാഷ് മേലേതിലിന്റെ സൂസന്നയെ കുറിച്ചുള്ള കുറിപ്പിൽ നിന്നാണ് അതിന്റെ random ആയ Chapters വായിക്കുന്നതിനിടയിൽ എന്തുകൊണ്ട് അവസാനഭാഗങ്ങളിലൂടെ വീണ്ടും പോകുവാൻ തോന്നാറില്ല എന്ന് മനസ്സിലായത്.ഇത്തരത്തിൽ സ്വയം Articulate ചെയ്യാൻ സാധിക്കാത്ത അനുഭവങ്ങളെ മറ്റൊരാളിലൂടെ തിരിച്ചറിയുന്ന പ്രവൃത്തി കൂടിയാണ് എന്നെ സംബന്ധിച്ച് നിരൂപണ വായനകൾ. ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും 21 ലെ മലബാർ കലാപം മുതൽ ചരിത്രത്തിന്റെ വിവിധങ്ങളായ ഘട്ടത്തിലൂടെ കടന്നുപോകുന്നവരാണ്.ഒരു തലമുറയുടെ തലയ്ക്കുമേൽ വച്ചുനൽകപ്പെട്ട ചരിത്രത്തിന്റെ ദീർഘകാലത്തെ നിരുന്മേഷം അവരിൽ കാണാനാകും.എന്നാൽ ഇത് ഇവരെ അലട്ടുന്നില്ല.ഈ ഒരുവിരൽ ദൂരമാണ് ആനന്ദിനും ഉറൂബിനുമിടയിൽ.ആനന്ദിന്റെ കഥാപാത്രങ്ങൾ ചരിത്രമേല്പിക്കുന്ന മുറിവുമായി അലയാൻ വിധിക്കപ്പെട്ടവരാണ് എന്ന് അജയ് എഴുതുന്നുണ്ട്.മറ്റൊരു ലേഖനത്തിൽ "ചരിത്രമെന്ന ഒറ്റപ്പുസ്തകത്തിന്റെ ഏടുകളിൽ തുറക്കപ്പെടുന്നതാണോ മനുഷ്യജീവിതത്തിന്റെ ഏടുകൾ?'' എന്ന് ചോദിച്ചുകൊണ്ട് ആനന്ദിന്റെ ഏഴുത്തിൽ നിന്നുള്ള തന്റെ അകലം എവിടെയെന്ന് പ്രകടമാക്കുന്നുണ്ട്. സുന്ദരികളും സുന്ദരന്മാരും എട്ടിൽ പഠിക്കുമ്പോളെന്നോ വായിച്ചതാണ്,ആൾക്കൂട്ടം കഴിഞ്ഞ വർഷവും.ചരിത്രം നിസഹായനായ മനുഷ്യനോട് ഏവിധം പെരുമാറുന്നു എന്നതിന്റെ ആഖ്യാനമായിരുന്നു രണ്ടും എന്നാണ് ഓർമ്മയിൽ നിന്ന് പറയാനാവുന്നത്.അവ തമ്മിലുള്ള വെത്യാസം എഴുത്തുകാർ ഏതുവിധം ചരിത്രത്തെ സമീപിക്കുന്ന എന്നതിലെയും. Abstract ആയ അത്തരമൊരു ഐഡിയയെ Materialise ചെയ്തത് അജയിന്റെ ലേഖനമാണ്. എഴുത്തിനും ഭാവനയ്ക്കുമിടയിൽ എവിടെയാണ് ക്രിസ്തു എന്ന ഒരന്വേഷണം ഈ പുസ്തകത്തിലുണ്ട്.ഈ പുസ്തകത്തിലെ തന്നെ ഏറ്റവും ശ്രദ്ദേയമായ ലേഖനമാണിത്. ദസ്തവേയസ്ക്കി, സരമാഗോ,നിത്ഷേ, കസൻദ്സാക്കീസ്.... ഓരോ എഴുത്തുകാരും ക്രിസ്തു എന്ന ചരിത്ര പുരുഷനെ ഏവിധം സ്വാംശീകരിച്ചെടുത്തു എന്നതാണത്. സരമാഗോയുടെ യേശുക്രിസ്തു ചെകുത്താനും ദൈവത്തിനുമിടയിലെ അധികാരമത്സരത്തിന്റെ രക്തസാക്ഷിയായിരുന്നു.അധികാരബന്ധങ്ങൾക്കു നടുവിലാണ് ക്രിസ്തു ഇവിടെ നിൽക്കുന്നത്.ഇയോബിനെ ഈ സന്ദർഭത്തിൽ ഓർക്കാതെ തരമില്ല. വിശ്വാസിയെ തന്നെ അവിശ്വാസിയാക്കുന്ന പുസ്തകം എന്ന് പ്രശസ്തമാണല്ലോ അത്. അത്ഭുതപ്രവൃത്തികളില്ലാത്ത വിശ്വാസം തേടിയ ക്രിസ്തുവിനെ തള്ളി പറഞ്ഞു കൊണ്ട് സാത്താനിൽ നിന്ന് ജീവിതത്തിന്റെ അവകാശം നേടുന്ന സഭയാണ് ദസ്തവേയസ്ക്കിയിൽ കാണാവുന്ന ക്രൈസ്തവസഭ. കസൻദ്സാക്കീസിലേക്ക് പോകുമ്പോൾ തികച്ചും ദൈവികമായ ഒരനുഭവമായി ക്രിസ്തു കടന്നു വരുന്നു. പ്രവാചകനെ സംബന്ധിച്ച് മറ്റൊരു ലേഖനം പുസ്തകത്തിലുണ്ട്.ആദ്യകാല പ്രവാചകജീവചരിത്രങ്ങൾ ഏവിധം പ്രവാചക ജീവിതത്തെ കേവലം സൈനികപരമായ വിജയങ്ങളുടെ കഥയായി ആവിഷ്ക്കരിച്ചെന്ന് അജയ് പഠിക്കുന്നുണ്ട്. കുരിശുയുദ്ധങ്ങളോടു കൂടി പ്രവാചകനെ പാശ്ചാത്യർ അപരിഷ്കൃതനായും നിഷ്ഠൂരനുമായ അറബ് ഗോത്രതലവനായി ചിത്രീകരിക്കുകയാണുണ്ടായത്.ഇതിനെ പ്രതിരോധിക്കേണ്ട ചുമതല പിന്നീട് ആധുനികകാലത്തെ ഇസ്ലാം പണ്ഡിതന്മാർക്ക് വരികയാണ് ചെയ്തത്.ആധുനിക സമൂഹത്തിന് എന്താണ് പ്രവാചക ജീവിതത്തിൽ നിന്ന് പഠിക്കാനുള്ളതെന്ന നിലയിൽ വിശകലനാത്മായ പഠനം കാര്യമായി ഉണ്ടായിട്ടുണ്ടോ എന്നതാണ് അജയ് ഉയർത്തുന്നത്. വെത്യസ്തവായനകളെ,ഒരുപക്ഷെ പരസ്പര വിരുദ്ധമായ വായനകളെ പോലും സാധ്യമാക്കുന്ന ബൈബിളിന്റെ ലിറ്റററി ക്വാളിറ്റിയാണ് ക്രിസ്തുവിനെ സാഹിത്യത്തിൽ ആവർത്തിച്ചു വരുന്ന ഒരു കഥാപാത്രം ആക്കിയതെന്നാണ് എനിക്ക് തോന്നുന്നത്.കേവലം മതപരമായ കാരണങ്ങളോ ക്രിസ്തുവിന്റെ വ്യക്തിപ്രഭാവമോ അല്ല. വിരലിലെണ്ണാവുന്ന ലേഖനങ്ങൾ dated ആണ് എന്ന് തോന്നുന്നത് ഒഴിച്ചു നിർത്തിയാൽ ഈ Collection ഉം(ലോകം അവസാനിക്കുന്നില്ല ആണ് മറ്റൊന്ന്) ഒരു gem തന്നെയാണ്.വീണ്ടും അജയുടെ sophistication എന്നെ ഒരേസമയം അസൂയപ്പെടുത്തുകയും Inferior അടിപ്പിക്കുകയും ചെയ്യുന്നു.