ആനന്ദഗുരു പറയുന്നു. ''നമുക്കു മുഴുവൻ മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത പ്രതിഭാസമാണ് സമയം. രണ്ടു സംഭവങ്ങൾക്കിടയിലെ കാലയളവിനെ നമ്മൾ സമയം എന്നു പറയുന്നു. 'മനുഷ്യന്റെ ബോധ മണ്ഡലത്തിനപ്പുറത്ത് എന്തൊക്കെയോ ഉണ്ട്' എന്ന പ്രതീതി കഥാശിൽപ്പത്തിലെങ്ങും ആധിപത്യം ചെലുത്തുന്നു. അദൃശ്യതയുടെ കരങ്ങൾ നമ്മുടെ ജീവിതങ്ങളെ, ചതുരംഗപ്പലകയിലെ കരുക്കളെയെന്ന പോലെ, അനുഭവങ്ങളുടെ കള്ളികളിലൂടെ ചലിപ്പിക്കുന്നതായി നാം അറിയുന്നു. എന്തിനു വേണ്ടി? അതിനുത്തരമില്ല. ദൈവേച്ഛയെപ്പറ്റി ആർക്കെന്തു പറയാൻ കഴിയും? ആശ്രമത്തിലെ സംഭവങ്ങളും സരളയുടെ സ്മരണകളും സമാന്തരമായി (ഏകകാലികങ്ങളായി) കഥയിൽ നീങ്ങുന്നു. എന്നാൽ സമാന്തരരേഖകളിൽ നിന്നു വിഭിന്നമായി അവ എപ്പോഴും പരസ്പരം ചേരുകയും, ഒന്ന് മറ്&