മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട നോവലായ ആയുസ്സിന്റെ പുസ്തകത്തിന് പ്രചോദനമായ സെന്റ്‌പോള്‍സ് കത്തീഡ്രലിലേക്കും കൊല്‍ക്കത്തയിലേക്കും സി.വി. ബാലകൃഷ്ണന്‍ വീണ്ടും നടത്തിയ ഗൃഹാതുര്യാത്ര. സത്യജിത്‌റായി, മൃണാള്‍ സെന്‍, ഉത്പല്‍ദത്ത, ബാദല്‍ സര്‍ക്കാര്‍, സൗമിത്ര ചാറ്റര്‍ജി, മാധബി മുഖര്‍ജി, മദര്‍ തെരേസ, ജ്യോതിബസു, പ്രമോദ് ദാസ് ഗുപ്ത തുടങ്ങി പലരും ഇതില്‍ കടന്നുവരുന്നു; സമരതീക്ഷണമായ ഒരു കാലവും. ഹൗറയും ബാളിഗഞ്ചും രാഷ്ബിഹാരി അവന്യുവും വിക്ടോറിയ മെമ്മോറിയലും ചൗരംഗി റോഡും പാര്‍ക്ക് സ്ട്രീറ്റും ഗരിയാഹട്ടും കോളേജ് സ്ട്രീറ്റും ശാന്തിനികേതനും മറ്റും പശ്ചാത്തലമാകുന്നു. ആന്തരിക ചൈതന്യമായി രബീന്ദ്രനാഥ ടാഗോറും. ഒപ്പം, ഫോട്ടോഗ്രാഫര്‍ മധുരാജ് പകര്‍ത്തിയ അപൂര്‍വ ചിത്രങ്ങളും.
യാത്രയും അനുഭവങ്ങളും ഓര്‍മകളും ചേര്‍ന്ന് അസാധാരണമായ വായനാനുഭവം നല്‍കുന്ന പുസ്തകം.
After completing his school education, he took training in teaching and worked in various schools before shifting to Calcutta in 1979 where he worked as a freelance journalist. It was in Calcutta he began writing Ayussinte Pusthakam.
കൊൽക്കത്തയിലേക്ക് 35 വർഷങ്ങൾക്ക് ശേഷം യാത്ര ചെയ്യുന്ന കഥാകാരന്റെ ഓർമ്മക്കുറിപ്പുകൾ ആണ് ഈ പുസ്തകം.
തന്റെ നോവലായ ആയുസ്സിന്റെ പുസ്തകത്തിലെ കഥാപാത്രങ്ങളെ കണ്ടെടുത്ത തെരുവുകളിലൂടെയും ഓർമ്മകളിലൂടെയുമുള്ള യാത്രാവിവരണം.
സിനിമയുമായി അടുത്ത ബന്ധം പുലർത്തുന്ന ഗ്രന്ഥകാരൻ ഋത്വിക് ഘട്ടക്ക്, സത്യജിത് റായ് പ്രമുഖ ചലച്ചിത്രകാരന്മാരേയും ഓർമ്മിക്കുന്നുണ്ട്.
സത്യജിത്ത് റായിയെ പറ്റിയും അദ്ദേഹത്തിന്റെ സിനിമാ സാങ്കേതികതയെയും പാഥേർ പാഞ്ചാലിയിലെ കഥാപാത്രങ്ങളെ പറ്റിയും അവരെ കണ്ടെത്തിയതിനെ പറ്റിയുമെല്ലാം പുസ്തകത്തിൽ പരാമർശമുണ്ട്.
കൊൽക്കത്തയിൽ നിന്നും പിന്നീട് ജോലി ചെയ്തിരുന്ന മാലോത്ത് കസബ എന്ന ഗ്രാമത്തെ പറ്റിയും അധ്യാപകനായി ജോലി ചെയ്തിരുന്ന അവിടുത്തെ സ്കൂളിനെ പറ്റിയുമെല്ലാം വിവരിച്ച് വായനക്കാരനെ കൂടെ കൊണ്ടു പോവുന്നുണ്ട് എഴുത്തുകാരൻ. ആ നാട്ടിൽ നിന്നും കണ്ടെടുത്ത ഒരു പറ്റം കഥാപാത്രങ്ങൾ. പഴയ സുഹൃത്തുക്കൾ, നാട്ടിടവഴികൾ , ഗ്രാമാനുഭവങ്ങൾ തുടങ്ങിയവ വരികളിൽ കാണാൻ കഴിയും.
മദർ തെരേസ, സത്യജിത് റായ്, ബാദൽ സർക്കാർ, രാംകിങ്കർ എന്നിവരേയും പഴയ സൗഹൃദങ്ങളായ സഖാവ് ജോർജ്ജ് , യു പി ജയരാജ് തുടങ്ങി വഴികാട്ടിയായി വന്നവരേയും വഴിയരികിൽ കണ്ടവരേയും നാട്ടുകാരനായ മീൻകാരൻ കണ്ണനേയും വരെ മുന്നിലെത്തിക്കുന്നുണ്ട് യാത്രികനായ എഴുത്തുകാരൻ.
യാത്രയിൽ കൂടെ പോവുന്ന ഫോട്ടോഗ്രാഫർ മധുരാജിന്റെ അനുയാത്രികന്റെ കുറിപ്പുകൾ എന്ന അവസാനത്തെ അദ്ധ്യായം പുസ്തകത്തിനോളമോ അതിനേക്കാളേറെയോ മികവുറ്റ ഒന്നാണ്.