Jayasankar was born in 1962 to Paamadath Vasudevan Pillai and Kalarikkal Saudamini. He studied in Mar Athanasius High School, Nedumbassery, UC College, Aluva and Govt Law College, Ernakulam. He obtained post-graduation in Law and History with top ranks. Working as a lawyer since 1989. Served as Government Pleader in the Kerala High Court from 1996 to 2000.
In 1957, the unthinkable happened - for the first time ever in the history of the world, a communist government under the leadership of E. M. S. Namboothiripad was voted into power democratically, in the small state of Kerala in southern India.
E. M. S. Namboothiripad
The conservative universe went mad. All the caste, religious and conservative organisations in Kerala and elsewhere in India came out into the streets as though the last trump had been blown. Most of the media, owned by right or centrist forces, came out with articles on how civil freedoms in Kerala were being trampled and how the transition to a Soviet Union-like state was imminent. Indira Gandhi, up-and-coming leader of the Indian National Congress and daughter of the Prime Minister Jawaharlal Nehru, pressurised her father to dismiss the government. And all the time, the move was actively encouraged and financed by none other than the CIA!
What really irked the conservative elements was the land reform legislation aimed at ending feudalism and the legislation regarding private schools, removing the authority for recruiting teachers and fixing their salary from the managements of privately managed schools. Mannath Padmanbhan, the charismatic and iconic leader of the powerful, landowning Nair community mobilised the children of various schools under his management to take to the streets: this was supported by the leaders of various churches (who also had schools under their aegis), and also tacitly by the Muslim League and the Congress. The state practically shut down under civil disobedience. This was called "Vimochana Samaram" (Liberation Struggle).
Mannath Padmanabhan
The high-handed attitude of the Marxists did not help. They tried to use force, including indiscriminate police firing, to quell the protests; ironically, the same people who had come to power by protesting the dictatorial rule of Sir C. P. Ramasway Iyer, the Divan of the Rajah of Travancore! As the chaos in the state increased, Nehru had to give in to the insistence of his daughter to dismiss the state government through the (mis)use of Article 356 of the Indian Constitution, in 1959. However, Nehru, a staunch socialist and self-confessed admirer of the Soviet Union, did not oblige the agitators' demand to spread the uprising to all parts of India and wipe communism out from the country.
The land reform bill was partly implemented, destroying the power of the Hindu upper-caste gentry permanently; the school bill was watered down very much and a ghost of the original bold reform was implemented. However, the lasting impact of this agitation was that the revolutionary fervour of the original communists were shattered forever, and they became just another voice in the cacophony of Indian politics.
---------------
A. Jayasankar, advocate and political commentator, provides a detailed and exhaustive review (albeit partial to the Left) of this fascinating period in the history of India. But even though the scholarship is exhaustive, the lack of analysis on the author's part and frequent jumps in the timeline and lots of repetition give the impression of a rambling, sarcastic monologue. I have seen the author talk on TV, and this is the way he speaks: however, one feels that he should have taken a bit more care while writing a chronicle of this important historical period.
ലോകമെങ്ങും കമ്യൂണിസ്റ്റ് പ്രസ്ഥാനം ഭരണം കൈക്കലാക്കിയത് തോക്കിൻകുഴലിലൂടെ ഒഴുകിയെത്തിയ വിപ്ലവത്തിലൂടെയായിരുന്നു. റഷ്യയിലോ, ചൈനയിലോ, ക്യൂബയിലോ, എവിടെയായാലും ഒരു ജനാധിപത്യപ്രക്രിയയിലൂടെ അധികാരം നേടാനാവാത്തവിധം ചെറിയ ജനകീയപിന്തുണയേ ആ പാർട്ടിക്കുണ്ടായിരുന്നുള്ളൂ. അതിനാൽത്തന്നെ 1957-ൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം ബാലറ്റ് പെട്ടിയിലൂടെ കേരളത്തിൽ അധികാരത്തിലെത്തിയപ്പോൾ ഏറ്റവുമധികം അമ്പരന്നത് ഒരുപക്ഷേ ലോകത്തിലെ ഇതര കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളായിരുന്നിരിക്കും. അമേരിക്കൻ കൊടിക്കീഴിലുള്ള ജനാധിപത്യശക്തികളേയും ഈ തെരഞ്ഞെടുപ്പുഫലം ഞെട്ടിച്ചു. പുതുതായി നിലവിൽ വന്ന നമ്പൂതിരിപ്പാട് സർക്കാർ പാർട്ടി സെൽ ഭരണവും ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ തുറന്നുവിടലുമടക്കം ജനങ്ങളുടെ ശത്രുത പിടിച്ചുപറ്റുന്ന കുറെയധികം നടപടികൾ സ്വീകരിച്ചു. എങ്കിലും വിദ്യാഭ്യാസപരിഷ്കരണം, ഭൂപരിഷ്കരണം മുതലായ യഥാർത്ഥ പുരോഗമന കാഴ്ചപ്പാടുള്ള നടപടികളും ആ സർക്കാർ ആവിഷ്കരിച്ചു. ഈ രണ്ടുമേഖലകളിലും കുത്തകയും നിക്ഷിപ്തതാല്പര്യങ്ങളും ഉണ്ടായിരുന്ന കൃസ്ത്യൻ - നായർ മാടമ്പികളെ ഈ പരിഷ്‌കാരങ്ങൾ അസ്വസ്ഥരാക്കി. സി.ഐ.എ തുടങ്ങിയ വിദേശസംഘടനകളിൽനിന്ന് സർക്കാരിനെ അട്ടിമറിക്കാൻ കേരളത്തിലേക്ക് വൻതുക ഒഴുകിയെത്തിയെന്ന ആരോപണങ്ങൾ നിലനിൽക്കേ ഭരണത്തിനെതിരെ വൻതോതിൽ ജനരോഷം അലയടിച്ചുയർന്നു. വിമോചനസമരം എന്ന പേരിൽ അറിയപ്പെട്ട ഈ പ്രക്ഷോഭണം രണ്ടുമാസത്തിനൊടുവിൽ വിജയകരമായ പരിസമാപ്തിയിലെത്തി. കോൺഗ്രസിൽ തന്റെ കുടുംബാധിപത്യം നടപ്പാക്കാനാഗ്രഹിച്ച നെഹ്രുവിന്റെ പദ്ധതി പ്രകാരം പാർട്ടി പ്രസിഡന്റായ മകൾ ഇന്ദിരാ ഗാന്ധിയുടെ സ്വാധീനഫലമായി കേന്ദ്രസർക്കാർ 1959 ജൂലൈ 31-ന് കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടു. ഇതിലേക്കുനയിച്ച സംഭവപരമ്പരകളും പിന്നീടുള്ള കേരളരാഷ്ട്രീയത്തിനെ അതെങ്ങനെ സ്വാധീനിച്ചു എന്നും വെളിവാക്കുന്ന അഡ്വ. ഏ. ജയശങ്കറിന്റെ ഈ പുസ്തകം രാഷ്ട്രീയരംഗത്തെ ഒരമൂല്യ റഫറൻസ് ഗ്രന്ഥമാണ്.
ശുദ്ധനർമ്മവും കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യവും ഇടകലർന്ന ജയശങ്കറിന്റെ ആഖ്യാനശൈലി മനോജ്ഞമാണ്. മറ്റു രാഷ്ട്രീയനിരീക്ഷകർ ഔദ്യോഗികരേഖകളുടെ തണലിൽ തങ്ങളുടെ സർഗാത്മകതയെ തളച്ചിടുമ്പോൾ ജയശങ്കർ വായനക്കാരെ രസിപ്പിക്കുന്ന മറ്റു നുറുങ്ങുകളും തുറന്നുകാട്ടാൻ മടിക്കുന്നില്ല. നിരീശ്വരവാദവും യുക്തിചിന്തയും നയിക്കുന്ന കമ്യൂണിസ്റ്റ് ആചാര്യനായ ഇ.എം.എസ് തന്റെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചെയ്യിച്ചത് രാഹുകാലത്തിനുശേഷമായിരുന്നു എന്ന വസ്തുത ആശ്ചര്യമുണർത്തി. രാഷ്ട്രീയപ്രസംഗങ്ങളും നിയമസഭയിലെ ചർച്ചകളും പത്രങ്ങളുടെ മുഖപ്രസംഗങ്ങളും ആധാരമാക്കുമ്പോഴും ഗ്രന്ഥകാരൻ അക്കാലത്തെ കേരളത്തിന്റെ ഒരു തെളിമയുറ്റ ചിത്രം വരച്ചുകാണിക്കുന്നു. ജില്ല തിരിച്ചുള്ള രാഷ്ട്രീയതാല്പര്യങ്ങൾ, പ്രമുഖ നേതാക്കൾ, സർ. സി. പിയുടെ കാലം മുതലുള്ള ഉത്തരവാദഭരണപ്രസ്ഥാനങ്ങൾ എന്നിവയും പരാമർശവിധേയമാകുമ്പോൾ അക്കാലത്തെ പത്രങ്ങളുടെ വിശേഷങ്ങളും അവയുടെ രാഷ്ട്രീയതാല്പര്യങ്ങളുമെല്ലാം പഠനവിഷയമാക്കപ്പെടുന്നു. ഈ നൂതനമായ പ്രക്ഷോഭരീതി സാഹിത്യത്തിൽ ഇളക്കിവിട്ട അലകളും ജയശങ്കർ നിരീക്ഷിക്കുന്നുണ്ട്. വിമോചനസമരത്തിലെ ഓരോ അടിയുടേയും വെടിയുടേയും വിവരങ്ങൾ നൽകുന്നില്ലെങ്കിലും സമരത്തിന്റെ അടിവേരുകൾ ജനങ്ങളിൽ ആഴത്തിൽ ഇറങ്ങിപ്പോയിരുന്നത് ലേഖകൻ കാണാതെ പോകുന്നുമില്ല. കേരളരാഷ്ട്രീയത്തെ സൂക്ഷ്മമായി അറിയാൻ ആഗ്രഹിക്കുന്നവർ ഈ പുസ്തകം കാണാതെ പോകരുത്. അക്കാലത്തെ രാഷ്ട്രീയലക്ഷ്യങ്ങളും ജനപ്രിയ മുദ്രാവാക്യങ്ങളുമൊക്കെ ഈ കൃതിയിൽ നിരത്തിവെച്ചിട്ടുണ്ട്. സംഗീതാത്മകവും സ്തോഭജനകവുമായ മുദ്രാവാക്യങ്ങൾ പടച്ചുവിടാനുള്ള കഴിവ് പിന്നീടുവന്ന പ്രചാരണശില്പികൾക്ക് കൈമോശം വന്നുപോയോ എന്നു നാം ചിന്തിച്ചുപോകും.
വിമോചനസമരം നല്ലതോ ചീത്തയോ എന്നൊരു വിധിപ്രസ്താവം നടത്തുന്നതിൽനിന്ന് ജയശങ്കർ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറുന്നു. സമരത്തിന്റെ കാരണങ്ങളും രീതികളും ഫലങ്ങളും വിവരിച്ചുകഴിയുന്നതോടെ തന്റെ ജോലി കഴിഞ്ഞു എന്ന ഗ്രന്ഥകർത്താവിന്റെ നയം താത്വികമായി ശരിവെക്കപ്പെടേണ്ടതുതന്നെയാണ്. ശരിയും തെറ്റും കണ്ടെത്താനും വിധി കൽപ്പിക്കാനുമുള്ള അധികാരം അദ്ദേഹം വായനക്കാരനു നൽകുന്നു. നല്ലൊരു അഭിഭാഷകൻ കൂടിയായ ജയശങ്കർ കമ്യൂണിസ്റ്റ് മന്ത്രിസഭക്ക് അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ നമുക്കുമുന്നിൽ നിരത്തിയതിനുശേഷം തീരുമാനമെടുക്കേണ്ട ചുമതല നമ്മെത്തന്നെ ഏൽപ്പിക്കുന്നു. പത്രറിപ്പോർട്ടുകളിൽപോലും ലേഖകന്റെ തോന്നലാണ് ശരിയും പരമമായ സത്യവും എന്നു വിശ്വസിക്കുന്ന ശരാശരി മലയാളി ഇത്തരമൊരു ഉത്തരവാദിത്വം വലിച്ചു തലയിൽവെക്കാൻ ഇഷ്ടപ്പെടുന്നുണ്ടാവില്ല. കട്ടിയായ കാര്യങ്ങൾ ആരെങ്കിലും നേർപ്പിച്ചുകൊടുത്താലേ നമുക്ക് അകത്താക്കാൻ സാധിക്കുകയുള്ളൂ. അങ്ങനെ നേർപ്പിച്ചു നേർപ്പിച്ചു വരുമ്പോൾ അതിൽ ഹോമിയോ മരുന്നിലെ ഔഷധച്ചേരുവ പോലെ സത്യത്തിന്റെ ഒരു തന്മാത്ര പോലും കാണാനിടയില്ല എന്ന യുക്തിപോലും നമുക്ക് സ്വീകാര്യവുമല്ല.
ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭയെയും, അത് പിരിച്ച് വിടുവാൻ കാരണമായ വിമോചന സമരത്തെയും വിശദമായി പരിചയപ്പെടുത്തുന്ന പുസ്തകം. കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് മുതലായ രാഷ്ട്രീയ കക്ഷികളുടെയും അവരുടെ നേതാക്കന്മാരുടേയും പശ്ചാത്തല വിവരണത്തിൽ പുസ്തകം ആരംഭിക്കുന്നു. 1957-59 കാലഘട്ടത്തിൽ സർക്കാർ കൊണ്ടുവന്ന സുപ്രധാന നിയമങ്ങളും, വിശേഷിച്ച് കാർഷികബന്ധു,വിദ്യാഭ്യാസ നിയമങ്ങൾ, അവയ്ക്ക് വിവിധയിടങ്ങളിൽ നിന്നു നേരിടേണ്ടി വന്ന വെല്ലുവിളികളും വിശദീകരിച്ചിരിക്കുന്നു. സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളും, വിവിധ സംഘടനകൾ, രാഷ്ട്രീയ കക്ഷികൾ ഭരണത്തിനെതിരേ തിരിയുവാനിടയായ മുഹൂർത്തങ്ങളും വഴി ആഖ്യാനം പുരോഗമിക്കുന്നു. എഴുപതു ദിവസം നീണ്ടുനിന്ന സമരത്തിൻ്റെയും അതിനു ശേഷമുണ്ടായ രാഷ്ട്രീയ സാഹചര്യത്തിൻ്റേയും സമഗ്രമായ ചിത്രം നൽകുന്നു. ഇരുവശത്തുമുണ്ടായിരുന്ന കക്ഷികളും നേതാക്കളും പിന്നീട് സഞ്ചരിച്ച പാതകൾ, കേന്ദ്ര സർക്കാർ 356 ആം വകുപ്പ് വീണ്ടും ഉപയോഗിച്ച സാഹചര്യങ്ങൾ എന്നിവ ചർച്ച ചെയ്തുകൊണ്ട് അവസാനിക്കുന്നു. വിവിധ പത്രങ്ങളിൽ നിന്നുള്ള വാർത്തകൾ, മുഖപ്രസംഗങ്ങൾ, പ്രസക്ത വ്യക്തികളുടെ ഓർമ്മക്കുറിപ്പുകളിൽ നിന്നുള്ള ഭാഗങ്ങൾ, പ്രസക്തമായ സാഹിത്യരചനാ ശകലങ്ങൾ, മുദ്രാവാക്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു. ലേഖകൻ്റെ തനതു ആക്ഷേപഹാസ്യ ശൈലി ആസ്വാദനം വർദ്ധിപ്പിക്കുന്നു.
അഡ്വക്കറ്റ് എ. ജയശങ്കറിന്റെ രാഷ്ടീയ ലേഖനങ്ങള്‍ ആദ്യം വായിക്കുന്നത് മാധ്യമം ആഴ്ചപ്പതിപ്പിലൂടെയാണ്. കേരളരാഷ്ടീയത്തെ വസ്തൂനിഷ്ടമായി വിശകലനം ചെയ്യുന്ന ഒരു പ്രസിദ്ധീകരണമായിരുന്നു ആ കാലഘട്ടത്തില്‍ മാധ്യമം. ജയശങ്കര്‍ അന്ന് രാജേശ്വരി എന്ന തൂലികാനാമത്തില്‍ ആയിരുന്നു എഴുതിയിരുന്നത്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കുറ്റിപ്പുറത്തെ കെ. ടി ജലീലിന്റെ അട്ടിമറിവിജയമൊക്കെ മൂന്‍കൂട്ടി കണ്ട ലേഖകന്റെ രാഷ്ടീയനീരീക്ഷണപാടവം അഭിനന്ദനാര്‍ഹമാണ്.
കേരളരാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദ്ഭവം, കല്‍ക്കത്ത തീസിസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധനം, പിളര്‍പ്പ്, കെ.പി.എ.സി. 57ലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ, കെ. എസ്.യുവിന്റെ കാലണ സമരം...1945 മുതല്‍ വിമോചനസമരത്തെ തുടര്‍ന്ന് ഇടതുപക്ഷ ഗവണ്‍മെന്റിനെ പിരിച്ചുവിടുന്നതുവരെയുള്ള സംഭവങ്ങളുടെ യഥാര്‍ത്ഥവിവരണം.....