ബ്രാഹ്മണനും വിക്രമാദിത്യ സദസ്സിലെ മഹാപണ്ഡിതനുമായിരുന്നു വരരുചി. അദ്ദേഹത്തിന് പഞ്ചമി എന്ന പറയകന്യകയെ വിവാഹം കഴിക്കേണ്ടിവന്നു. ബ്രാഹ്മണന് പറയ സ്‌ത്രീയില്‍ പന്ത്രണ്ടുമക്കളുണ്ടായി. തന്റെ മക്കളെ നോക്കിവളര്‍ത്താനുള്ള ഭാഗ്യം പഞ്ചമിക്കുണ്ടായില്ല. കുട്ടികള്‍ ഓരോ ദിക്കില്‍ ഓരോ ജാതിയില്‍ വളര്‍ന്നു. `പറയിപെറ്റ പന്തിരുകുലം' ഇവിടെ നിന്നും ഉത്ഭവിക്കുന്നു. ഒരു മിത്തിന് കാലഘട്ടത്തിന്റെ പരിണാമ പ്രക്രിയയിലൂടെ രൂപം നല്‍കുകയാണ് ശ്രീ.പി.നരേന്ദ്രനാഥ്. `പറയിപെറ്റ പന്തിരുകുലം' എന്ന ഈ നോവൽ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണ്.
പ്രശസ്ത ബാലസാഹിത്യകാരൻ ആയ പി .നരേന്ദ്രനാഥ് ബിദുരം നേടിയ ശേഷം കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായി .
വിദ്യാർഥി ആയിരുന്ന കാലത്തു തന്നെ ലേഖനങ്ങൾ എഴുതിയിരുന്ന നരേന്ദ്രനാഥ് ആദ്യമായി പ്രസിദ്ധപെടുത്തിയത് 'നുറുങ്ങുന്ന ശൃഖലകൾ ' എന്ന നാടകം ആയിരുന്നു.പിന്നീട് അദ്ദേഹത്തിന്റെ ശ്രദ്ധ ബാലസാഹിത്യത്തിലേക്കു തിരിഞ്ഞു .പിന്നീട് മലയാളത്തിലെ മികച്ച ബാലസാഹിത്യകാരൻ എന്ന സ്ഥാനം അദ്ദേഹം നേടി.കുട്ടികളുടെ ഭാവനയെ ഉണർത്തുക,സ്നേഹം,ധർമം തുടങ്ങിയ മൂല്യങ്ങളെ പറ്റി അവരിൽ അവരറിയാതെ തന്നെ ബോധം ജനിപ്പിക്കുക,വീണ്ടും പുസ്തകം വായിക്കാനുള്ള പ്രേരണ നൽകുക,ശുദ്ധവും ലളിതവുമായ ഭാഷയിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുക എന്നിങ്ങനെ ഒരു ബാലസാഹിത്യകാരന് വേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
പുരസ്കാരങ്ങൾ
വികൃതിരാമൻ-പദ്മനാഭസ്വാമി പുരസ്കാരം അന്ധഗായകൻ-സാഹിത്യ പ്രവർത്തക സഹകരണ സംഘം അവാർഡ് കുഞ്ഞിക്കൂനൻ-കേന്ദ്ര സർക്കാർ പുരസ്‌കാരം
മലയാളികൾക്കേവർക്കും പരിചിതമായ ഒരു മിത്താണിത്. പി നരേന്ദ്രനാഥിന്റെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാവുന്ന നോവലാണിത്. വിക്രമാദിത്യ സദസ്സിലെ മഹാപണ്ഡിതനായ വരരുചി, പഞ്ചമി എന്ന പറയ കന്യകയെ വിവാഹം കഴിക്കുകയും തുടർന്ന് 12 മക്കൾ ഉണ്ടാവുകയും ചെയ്തു. 12 മക്കളെയും അവർ ഉപേക്ഷിക്കുകയാണുണ്ടായത്. ഈ പന്ത്രണ്ട് മക്കളെ പറ്റിയും അന്നത്തെ സാമൂഹിക വ്യവസ്ഥയെ പറ്റിയും ഒക്കെ ഇതിൽ വിശദമായി പറയുന്നുണ്ട്. എന്നാലും ആദ്യം നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുക അഞ്ചാമത്തെ പുത്രനായ നാറാണത്തുഭ്രാന്തൻ ആയിരിക്കും. ഏറ്റവും ആദ്യത്തെ പുത്രനായ അഗ്നിഹോത്രിയും പെരുംന്തച്ചനും പാണനാരും കാരക്കലമ്മയും വായില്ലാക്കുന്നിലപ്പനും ഒട്ടും പിന്നിലല്ലാത്ത കൂടെ തന്നെയുണ്ട്. ഈ പുസ്തകത്തിലുടനീളം, ഇവരെല്ലാം അന്ന് നിന്നിരുന്ന അയിത്ത അനാചാരങ്ങൾക്കെതിരെയും കീഴ്ജാതിയിലുള്ളവർ വേദം അഭ്യസിക്കാൻ പാടില്ല എന്ന വ്യവസ്ഥിതയേയും നിശിദമായി വിമർശിക്കുകയും അതിനെതിരെ പ്രവർത്തിക്കുകയും ചെയ്തവരാണ്. പന്ത്രണ്ട് പേരെയും ഒറ്റ കുടകീഴിൽ ഒരുമിച്ച് അറിയാൻ ഈ പുസ്തകം സഹായകമാകും. പക്ഷേ തുടക്കം മുതൽ ഒരു കാര്യവുമില്ലാതെ പൊട്ടിച്ചിരിച്ചു കൊണ്ടിരിക്കുന്ന നാറാണത്തുഭ്രാന്തന്റെ പൊട്ടിക്കരച്ചിലാണ് ഈ പുസ്തകം അവസാനിക്കുന്നത്
വേറേ വേറൊരു കാലഘട്ടതിലെക്കാണ് പറയി പെറ്റ പന്തിരുകുലം നമ്മെ എത്തിക്കുന്നത്. സമൂഹം വർണ്ണങ്ങളാൽ വിഭജിച്ചിരുന്ന ഒരു യുഗത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമാണിത്. ജാതികളും ഉപജാതികളും സർവ്വ അലങ്കാരങ്ങലോട് കൂടി വാണിരുന്ന നേരത്ത്, ഒരു സാധാരണക്കാരന്റെ ജീവിതം ഇതിൽ കുരുങ്ങി കിടക്കുന്നതെങ്ങനെ എന്ന് നമുക്ക് കാണാം. ഒരു പുരാവൃത്തമാണെങ്കിലും, അന്ന് നിലനിന്നിരുന്ന സാമൂഹിക സാംസ്‌കാരിക സ്ഥിതികളെ പറയി പെറ്റ പന്തിരുകുലം നന്നായി വിവരിച്ചിട്ടുണ്ട്