വായനക്കാരനെന്ന നിലയിൽ എനിക്ക് ഈ നോവൽ പ്രിയപ്പെട്ടതാകുന്നത് നോവലിന്റെ സമസ്തസാദ്ധ്യതകളും പ്രകടിപ്പിക്കുന്ന തരത്തിലുള്ള ആഖ്യാനത്തിലുടെ വിസ്മയിപ്പിക്കുന്ന, ബൃഹദ്നോവലുകൾ രചിക്കുന്നതിൽ എഴുത്തുകാരൻ കാണിക്കുന്ന പ്രതിബദ്ധതയാണ്. -സി.വി. ബാലകൃഷ്ണൻ
മനുഷ്യഭാവനയുടെ ചരിത്രത്തിലെ വലിയ സംഭവങ്ങളിലൊന്ന് ബൃഹത്തായ നോവലുകളുടെ രൂപപ്പെടലാണ്. എന്തുകൊണ്ടാണവ മനുഷ്യവംശത്തിന് പ്രധാനമായിത്തീരുന്നത്? ആധുനികസമൂഹത്തിന്റെ രൂപീകരണത്തോടൊപ്പം സംഭവിച്ച ഒരു പ്രധാന കാര്യം വലിയ ജനസഞ്ചയങ്ങളും അവയെ മുൻനിർത്തിയുള്ള ജീവിതത്തിന്റെ ഗതിഭേദങ്ങളും സാഹിത്യഭാവനയുടെ കലാവിചാരത്തിലേക്ക് സൂക്ഷ്മഭേദങ്ങളെയും വിശദാംശങ്ങളെയും പ്രകാശിപ്പിച്ചുകൊണ്ട് കടന്നുവരാൻ തുടങ്
കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രഥമ'യുവപുരസ്കാര്‍'ഈ വര്‍ഷം ലഭിച്ചിട്ടുണ്ട്.കഥകള്‍ സംസ്ഥാന സര്‍ക്കാര്‍ നാലാം ക്ലാസിലും എം.ജി.സര്‍വ്വകലാശാലയിലും പാഠ്യപദ്ധതിയില്‍.2009ലെ കേരള സര്‍ക്കാര്‍ ടെലിവിഷന്‍ അവാര്‍ഡ് തിരക്കഥയ്ക്ക്(ആതിര 10 സി) ലഭിച്ചു.കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ എന്‍ഡോവ്മെന്‍റ്,അങ്കണം അവാര്‍ഡ്,സാഹിത്യശ്രീ പുരസ്കാരം,കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്കാരം,തോപ്പില്‍ രവി അവാര്‍ഡ്,ഇടശ്ശേരി അവാര്‍ഡ്,ഈ പി സുഷമ എന്‍ഡോവ്മെന്‍റ്,ജേസി ഫൌണ്‍ടേഷന്‍ അവാര്‍ഡ്,പ്രൊഫ.വി.രമേഷ് ചന്ദ്രന്‍ കഥാപുരസ്കാരം, ഡിസി ബുക്സിന്‍റെ നോവല്‍ കാര്‍ണിവല്‍ അവാര്‍ഡ്(2004-ല്‍ ആദ്യനോവലായ 'ഡി'യ്ക്ക്.)എന്നിവയാണ് ലഭിച്ച മറ്റ് പുരസ്കാരങ്ങള്‍.9 മാതൃഭൂമി ആഴ്ചപ്പതിപ്പിലും പേപ്പര്‍ ലോഡ്ജ് മാധ്യമം ആഴ്ചപ്പതിപ്പിലും ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. 2006-ല്‍ 'പകല്‍' സിനിമയ്ക്ക് തിരക്കഥയെഴുതി.തുടര്‍ന്ന് ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം,ആതിര 10 സി എന്നീ ഹ്രസ്വ സിനിമകളും. കൃതികള്‍ -ഡി,9,പേപ്പര്‍ ലോഡ്ജ് ,മറൈന്‍ കാന്‍റീന്‍ (നോവലുകള്‍ )നായകനും നായികയും(നോവെല്ല)വെയില്‍ ചായുമ്പോള്‍ നദിയോരം,ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം,ഗാന്ധിമാര്‍ഗം,കോക്ടെയ്ല്‍ സിറ്റി,മാമ്പഴമഞ്ഞ,സ്വര്‍ണ്ണമഹല്‍ ,മരണവിദ്യാലയം,ബാര്‍ കോഡ്(കഥാസമാഹാരം)
അനൂപിന്റെ ചെറുപ്പം മുതൽ മധ്യവയസ്സു വരെയുള്ള കാലഘട്ടമാണ് ഈ നോവലിന്റെ പശ്ചാത്തലം. സാവത്രിയും സാലിമയും ആയുള്ള പ്രണയബന്ധങ്ങളും ജീവിതബന്ധങ്ങളും ചുറ്റുമുള്ള മനുഷ്യ ജീവിതവും ഇതിൽ കടന്നുവരുന്നു.
2025ൽ വളരെയധികം ഇഷ്ടപ്പെട്ടു വായിച്ച നോവലുകളിൽ ഒന്നാണ് വഴിച്ചെണ്ട. സുസ്മേഷ് ചന്ദ്രോത്തിന്റെ ഈ നോവലിനു ആയിരത്തിലധികം പേജുകളുണ്ട്. കേരളത്തിന് അകത്തും പുറത്തുമായി പരന്നുകിടക്കുന്ന ഭൂമികയിൽ അഞ്ചു പതിറ്റാണ്ടിലധികം വരുന്ന കാലഘട്ടത്തെ നോവലിസ്റ്റ് മനോഹരമായി വരച്ചുകാട്ടുന്നു. അനൂപ് എന്ന കഥാപാത്രത്തിന്റെ ജീവിതവും അതിൽ കടന്നു വരുന്ന ആളുകളുമാണ് നോവലിന്റെ ഇതിവൃത്തം.
കൂടുതൽ സമയമെടുത്തു, കഥാപാത്രങ്ങളോടൊത്ത് സഞ്ചരിച്ചു, ആസ്വദിച്ചു വായിച്ചത് കൊണ്ട് തന്നെ കുറെയേറെ നാളുകൾ അനൂപും കഥാപാത്രങ്ങളും മനസ്സിൽ നിറഞ്ഞുനിന്നു. ആദ്യത്തെ ഭാഗങ്ങൾ വായിച്ചു തീർക്കാൻ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും, വളരെ വേഗം തന്നെ നോവലിലേക്ക് കടക്കാനും ഒട്ടുമുക്കാൽ ഭാഗവും പെട്ടെന്ന് തന്നെ വായിച്ചുതീർക്കാനും എനിക്ക് കഴിഞ്ഞു. വായനയുടെ ഇടയിൽ രസം പിടിച്ചുവന്നത് കൊണ്ട് അവധി കിട്ടിയ രണ്ടു മൂന്നു ദിവസങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെ വഴിച്ചെണ്ട മാത്രം വായിച്ച അനുഭവവും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം എനിക്ക് പുതുമയായിരുന്നു. വഴിച്ചെണ്ടയിൽ ഞാൻ കണ്ട ചില കാര്യങ്ങൾ രേഖപ്പെടുത്തി വയ്ക്കാനാണ് ഈ കുറിപ്പ് എഴുതുന്നത്.
കേരളത്തിൻ്റ 1970കൾ മുതൽ 2010 വരെയുള്ള മാറ്റങ്ങൾ ഈ നോവലിൽ കാണാം. പ്രധാന കഥാപാത്രമായ അനൂപിന്റെ കുടുംബം ഇടുക്കിയോട് ചേർന്ന് കിടക്കുന്ന ബോഡിമെട്ടിൽ നിന്ന് മലപ്പുറത്ത് താമസമാക്കുന്ന സ്ഥലത്തിനും സമീപ പ്രദേശങ്ങൾക്കും വരുന്ന വ്യത്യാസം നോവലിൽ പലയിടത്തായി വിവരിക്കുന്നുണ്ട്. അടിയാളപ്പറമ്പ് എന്ന് അനൂപ് വിളിക്കുന്ന സ്ഥലത്തു ആദ്യം പനയോലയും പുല്ലും മേഞ്ഞ കൂരകൾ ആയിരുന്നു. പിന്നീട് കോൺക്രീറ്റ് വീടുകളായി അവ മാറുന്നു. അവിടെയുള്ള ആളുകളുടെ ജോലികൾ തലമുറകൾക്കനുസരിച്ച് നവീകരിക്കപ്പെടുന്നു. ജൈവവൈവിധ്യ നഷ്ടത്തെ കുറിച്ചുണ്ടാകുന്ന ചിന്തകൾ — പ്രകൃതിയുമായി ബന്ധപ്പെട്ട ആളുകൾ അതിൽ നിന്ന് മാറി വരുമ്പോൾ ഉണ്ടാവുന്ന വെളിപ്പെടലുകളും ഓർമ്മകളും — നന്നായി ആവിഷ്കരിച്ചിട്ടുണ്ട്.
ഈ നോവലിൽ പൊളിറ്റിക്സ് എങ്ങനെ അവതരിപ്പിക്കുന്നുവെന്നുള്ളത് വളരെ കൗതുകകരമായി തോന്നി. ഷാഹുൽ/ സാലിമ എന്ന ട്രാൻസ്ജെൻഡർ കഥാപാത്രത്തെ യാതൊരു തരത്തിലുള്ള ജഡ്ജ്മെൻ്റം ഇല്ലാതെ സാധാരണയായി പറഞ്ഞുവയ്ക്കുകയാണ് നോവലിൽ. എന്നാൽ ട്രാന്സ്ജെന്ഡർ വ്യക്തികൾ നേരിടുന്ന തിക്താനുഭവങ്ങളെ നിസ്സാരവത്കരിക്കുന്ന രീതിയിലുള്ള വിവരണങ്ങൾ ഒട്ടും തന്നെയില്ല. ഷാഹുൽ/ സാലിമ കാണിക്കുന്ന നീതികേടിനോട് അനൂപ് പ്രതികരിക്കുന്നത് സഹാനുഭൂതിയോടെയാണ്. ഇവരുടെ ജീവിതം അവതരിപ്പിക്കുന്ന ഭാഗങ്ങളിൽ ഒരു ഗവേഷക സ്വഭാവം കൈവരിക്കുന്നുണ്ട് നോവലിൽ. സൂക്ഷ്മതലത്തിൽ പഠനം നടത്തി, വളരെ മനുഷ്യത്വപരമായി ഭിന്നലിംഗക്കാരുടെ ജീവിതം അവതരിപ്പിക്കാൻ സവിശേഷ ശ്രദ്ധ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവിധ ധാരണകളും അവ രൂപപ്പെടുന്ന രീതികളും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഇടപെടലുകളും, ജാതീയതയുടെ പ്രകടനങ്ങളും നോവലിൽ ഉൾക്കൊള്ളുന്നുണ്ട്. ഒരു സാമൂഹിക പരിഷ്കർത്താവായി പ്രത്യക്ഷപ്പെടുന്ന ഒരാളുടെ ഉള്ളിലെ പൊള്ളത്തരം തുറന്നു കാണിക്കുന്നിടത്ത്, നോവൽ വ്യക്തമായ ഒരു രാഷ്ട്രീയ പക്ഷം സ്വീകരിക്കുന്നതും കാണാം.
അനൂപ് എന്ന് പറയുന്ന കഥാപാത്രത്തെയാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്. തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ ചുറ്റിലും നടക്കുന്ന കാര്യങ്ങളോട് നിസ്സഹായനായി നിൽക്കുന്ന ഒരു വ്യക്തി. സ്നേഹം ലഭിക്കുന്നത് അനൂപ് അറിയുന്നുണ്ട്. അങ്ങനെ സ്നേഹം തരുന്നവരോട് തിരിച്ച് അതേപോലെ കൊടുക്കുവാൻ ആലോചിച്ചിട്ടും സാധിക്കുന്നില്ല. മറിച്ച് തിരിച്ചു കിട്ടാൻ പോകുന്നില്ലെറിഞ്ഞിട്ടും പരിഗണനയും സ്നേഹവും എല്ലാം മറ്റുള്ളവരിൽ നഷ്ടപ്പെടുത്തുന്ന ഒരാൾ. മനുഷ്യത്വം എന്നാൽ എന്താണെന്നും അത് പ്രതിഫലിക്കുന്നത് എങ്ങനെയാണെന്നും അനൂപ് മനസ്സിലാക്കിക്കൊണ്ടിരിക്കെ തന്നെ അതിനോട് ഒരു നിസ്സംഗത പാലിക്കുക. ചിലർക്ക് മനസ് മടുപ്പിക്കുന്ന തരത്തിലുള്ള ഒരു വായനാനുഭവം ആണെങ്കിൽ, എനിക്ക് കുറച്ചുകൂടി റിലേറ്റബിൾ ആയി തോന്നി. തീവ്രമായ അവഗണനകൾ നേരിടുന്ന മറ്റ് കഥാപാത്രങ്ങളെക്കാൾ അനൂപിനെ ഇഷ്ടപ്പെടാൻ എന്നെ സഹായിച്ച ഘടകങ്ങളിലൊന്നാണ് ഈ സവിശേഷത.
അത് പോലെ തന്നെ നോവലിലെ നർമ്മം/ഹാസ്യം വളരെ മികച്ചതായി തോന്നി. ഡ്രൈ ഹ്യൂമർ എന്ന ശൈലി പലപ്പോഴും വ്യക്തമായി ഉപയോഗിച്ചിരിക്കുന്നതായി അനുഭവപ്പെട്ടു. വളരെ വേദന നിറഞ്ഞതോ, അതീവ വസ്തുതാപരമായതോ ആയ കാര്യങ്ങൾ പറയുന്ന സമയത്തും നർമ്മത്തിന്റെ ഒരു ചേരുവ അതിനകത്ത് നിലനിൽക്കുന്നു. സൂക്ഷ്മമായ വിവരണങ്ങളും നിരവധി ഉപകഥകളുടെ കൂട്ടിച്ചേർക്കലും, വിശദമായ എഴുത്തും വായനാനുഭവം ഏറെ സമ്പുഷ്ടമാക്കുന്നു.