Jump to ratings and reviews
Rate this book

LA(R)VA|ലാ(ര്‍)വ

Rate this book
'എന്റെയമ്മ ഉപ്പുപുരട്ടി ഉണക്കാനിട്ടതാണ് ഈ കാണുന്ന ഒരു കഷണം കടലിനെ' എന്നു പറയുന്ന കവിതയിലെ കടലില്‍ അനന്തസ്നേഹമല്ലാതെ മറ്റൊരു തുള്ളിയുമില്ല. പ്രയം, പ്രകൃതി, പെണ്മ എന്നിവയെപ്പറ്റി ഇനിയുമിനിയും പാടിക്കൊണ്ടിരിക്കാനുള്ള ഉറപ്പും ധൈര്യവുംകൊണ്ട് ഈ കവിതകള്‍ നമ്മെ സ്നേഹത്തിലേക്ക് ക്ഷണിക്കുന്നു. കവിത അപ്പോള്‍ 'ഉല്‍ക്കകളെ ഉപഗ്രഹങ്ങള്‍ പ്രണയിക്കുന്നത്' എങ്ങനെയാണെന്ന് ആലോചിച്ച് പ്രണയത്തിന് വേറെ ഭ്രമണപഥങ്ങള്‍ കണ്ടെത്താന്‍ നോക്കുകയാണ്. ഓര്‍ബിറ്റുകള്‍ വിട്ട് ഭാരരഹിതമായി അലയാന്‍ ആഗ്രഹിക്കുന്ന ഇമേജുകളുടെ ഒരു ബഹിരാകാശം ഇതിലെ മിക്ക കവിതകളും അലങ്കാരമാക്കി വയ്ക്കുന്നു. ലക്ഷണങ്ങളെ തെറ്റിക്കുന്ന ഈ സഞ്ചാരാം ആഹ്ലാദദായകമാണ്.

അവതാരിക
ബി. മുരളി.

56 pages, Paperback

First published December 1, 2006

2 people want to read

About the author

1984 ല്‍ ആലപ്പുഴയില്‍ ജനിച്ച്. അച്ഛന്‍: സേവ്യര്‍. അമ്മ: ജെസ്സി. മനക്കോടം എല്‍പി സ്കൂള്‍,ടി.ഡി.എച്ച്.എസ്.എസ് തുറവൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം, ചിലദിവസങ്ങളിലെ ക്യാമ്പസ് കാഴ്ചകള്‍ എന്ന കവിതയ്ക്ക്ക് 2004 ല്‍ കട്ടക്കയം ചെറിയാന്‍ മാപ്പിള അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ കോട്ടയം ബസേലിയോസ് കോളേജില്‍ മലയാളം ബിരുദ വിദ്യാര്‍ത്ഥി. വിലാസം: പാല്ല്യാത്തയ്യില്‍. തിരുമലഭാഗം പി.ഒ. തുറവൂര്‍, ആലപ്പുഴ 688540.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (25%)
4 stars
2 (50%)
3 stars
1 (25%)
2 stars
0 (0%)
1 star
0 (0%)
Displaying 1 of 1 review
Profile Image for Hrishi.
72 reviews47 followers
December 4, 2014
"വായനക്കാരാ,
ആ വാക്കുകളാണ് നീയിപ്പോള്‍ വായിച്ചത്
ഇനിയുള്ള
വേദനകള്‍ നിനക്കുള്ളത്. "

- ക്രിസ്പിന്‍ ജോസഫ് , വേദനക്ക് ഒരാമുഖം

വായിച്ചു തുടങ്ങിയപ്പോള്‍ ഒരു സാധാരണ കവിതാ പുസ്തകം പോലെയേ തോന്നിയുള്ളൂ.. എന്നാല്‍ അല്പമങ്ങു നീങ്ങിയപ്പോള്‍ കണ്ടു പ്രതിഭയുടെ തിരയിളക്കങ്ങള്‍. കുറു വരികളിലൊതുക്കി വെച്ച അനന്താകാശങ്ങള്‍, കുഞ്ഞു ചിപ്പിക്കുള്ളിലൊരു കടലാര്‍ക്കുന്നു.

"വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്ന
കാറ്റത്ത്
പാവാട നേരെയാക്കിയാക്കി
മുടിയൊതുക്കിയൊതുക്കി
അവയവങ്ങളടക്കിയടക്കി
വളരാന്‍
മറന്നു പോയതാവും
ഫോര്‍ട്ടുകൊച്ചി ബീച്ചിലെ
ആല്‍മരങ്ങള്‍‌‌ "

എന്ന കവിത വായിച്ചൊന്നു കണ്ണടച്ചപ്പോള്‍ മുന്നില്‍ വന്നു കാറ്റത്തു മുടിയൊതുക്കിക്കൊണ്ട് ഇടംകണ്ണിട്ടുനോക്കുന്ന ആല്‍മരപ്പെണ്‍കുട്ടികള്‍.

രക്തത്തിന്റെ കവിത ഹീമോഗ്ലോബിന്റെ കുറവുകൊണ്ട് മരണത്തിന്റെ കവിതയായിപ്പോയെന്ന് പറഞ്ഞതിലെ സരസതയും ആ വരികളിലെ ഗൗരവവും തികഞ്ഞ ക്രാഫ്റ്റ് തന്നെ.

"നിത്യവും
വേഷം മാറാത്ത
കോലം കത്തിക്കലില്ലാത്ത
ആഘോഷങ്ങളില്ലാത്ത
ക്യാമ്പസ്സില്‍
അധ്യാപകര്‍ മാത്രമേ കാണൂ."

എന്ന കവിത ചില കോളേജ് അനുഭവങ്ങളെ മനസ്സിലേക്കെത്തിച്ചു. ചില അധ്യാപകരേയും ഒരു കൂട്ടുകാരനേയും ഓര്‍ത്തു. ചെറുതായൊന്നു ചിരിച്ചു. സിയാദേ.. നീയീ കവിത വായിക്കണം.

നല്ലൊരു അനുഭവമായിരുന്നു ലാ(ര്‍)വ യുടെ വായന.

"നിശബ്ദങ്ങളായ
വിളക്കുകാലുകളുണ്ട്
അതിന്നുകീഴേ
അതിലും
നിശബ്ദങ്ങളായ
മനുഷ്യക്കോലങ്ങളുണ്ട്
അവര്‍ക്കുള്ളില്‍
ഒരിക്കലും ശബ്ദിക്കാത്ത
ഹൃദയങ്ങളുമുണ്ട്
ജാഗ്രതൈ!! "

എന്നെഴുതിയ കവി ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്നു.
Displaying 1 of 1 review