P. Kesavadev, was a novelist and social reformer of Kerala state, South India. He is remembered for his speeches, autobiographies, novels, dramas, short stories, and films. Odayil Ninnu, Nadhi, Bhrandalayam, Ayalkar (Central Academi Award winning novel), Ethirppu (autobiography) and Oru Sundariyude Athmakadha are some among his 128 literary works. Kesavadev along with Thakazhi Sivasankara Pillai and Vaikom Muhammad Basheer are considered the exponents of progressive Malayalam Literature.
This book taught me a big lesson, which is never to pick up a book to read by just looking at the name of the author (even if he/ she is your favorite author, like my case here). P Kesavadev is one of my favorite authors and is considered one of the first writers to bring renaissance in Malayalam literature. I thought that this book would be about woman empowerment or at least something positive related to writing a diary and journaling. But I was totally mistaken.
This book deals with the story of Pankalakshi, a house help who decides to write her own life in a diary. In this book, infidelity and polygamy are dealt with as the Norm of society, and almost all the characters in this novel have such a predilection. Even though the author is trying to convey an important message, I think that the way he chose to do it is one of the worst ways possible.
പങ്കലാക്ഷിയെ എനിക്ക് ഇഷ്ടമായി.. അവളുടെ ഡയറിയെഴുത്ത് അതിലും കൂടുതൽ ഇഷ്ടമായി.. ഇങ്ങനെയൊരു മിടുക്കിയായ സുന്ദരികുട്ടിയെ പരിചയപ്പെടുത്തിയ എഴുത്തുകാരൻ പി കേശവദേവിനെ കൂടുതൽ കൂടുതൽ ഇഷ്ടമായി..
ഇതൊരു ചെറിയ നോവലാണ്.. വീട്ടുവേലക്കാരിയായ പങ്കലാക്ഷിയെന്ന പെൺകുട്ടി എഴുതുന്ന ഡയറി കുറിപ്പുകൾ.. അവ ലളിതമാണ് ഒപ്പം കാര്യ ഗൗരവമുള്ള വിഷയങ്ങളുമാണ്.. ചുരുക്കത്തിൽ പറഞ്ഞാൽ ഈ പങ്കലാക്ഷീ ഒരു വമ്പത്തിയാണ്.. അവളുടെ വിശേഷങ്ങൾ കേൾക്കാൻ നല്ല രസവുമാണ്..
വ്യത്യസ്തമായ വായനാനുഭവം നൽകുന്ന ഈ നോവൽ വായിച്ചാൽ അതൊരു നഷ്ടമാവാൻ സാധ്യതയില്ല.. . . . . 📚Book - പങ്കലാക്ഷീടെ ഡയറി ✒️Writer- പി കേശവദേവ് 📜Publisher- d c books
വളരെ ലളിതമായ ഭാഷയിൽ മനോഹരമായ രചന, മാത്രമല്ല നല്ലൊരു ക്ലാസിക് ടച്ചുള്ള നോവലും കൂടിയാണിത്. ശബ്ദവതാരണം വളരെ മികച്ചതാണ്.
പങ്കലാക്ഷീ ഒരു പാവപ്പെട്ട വീട്ടിലാണ് ജനിച്ചുവളർന്നത്, ഒരു മധുരപതിനേഴുകാരി ആണ് അവൾ. സെക്രട്ടറിയെമ്മാന്റെ വീട്ടിലാണ് അവളുടെ അമ്മ ജോലി എടുക്കുന്നത്, അവർക്ക് 7 അണയാണ് മാസശമ്പളം.പങ്കലാക്ഷീ നാട്ടിലുള്ള മൂന്ന് ധനിക കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് ഉച്ചഭക്ഷണം കോളേജിൽ കൊണ്ട് കൊടുക്കുന്ന പണിയും ചെയ്യുന്നുണ്ട്, അതിനവൾക്ക് മാസം 6 അണയും കിട്ടും. അവൾക്ക് 18 വയസ്സായപ്പോൾ ഒരു ലേഡീസ് ഹോസ്റ്റലിൽ താമസിച്ച് 5 രൂപയ്ക്ക് ജോലി ചെയ്യാൻ തുടങ്ങി. ഹോസ്റ്റലിൽ താമസിക്കുന്ന bi sexual സ്ത്രീകളുടെ ഇടയിൽ അവൾ പെട്ടുപോയി.
സെക്രട്ടറിയെമ്മാന്റെ മകൻ ഗോപി വഴിയാണ് പങ്കലാക്ഷീ ഡയറി എഴുതുന്ന ശീലം ആരംഭിച്ചത്. അവളുടെ ജീവിതത്തിലൂടെ കടന്നുപോയ ഓരോ വ്യക്തികളെ കുറിച്ചും അവള് ആ ഡയറിയിൽ കുറിച്ചു.
പങ്കജാക്ഷി എന്ന എല്ലാവരുടെയും പങ്കലാക്ഷീടെ ഡയറിയുടെ കഥയാണിത്. നാടൻ പെൺകുട്ടിയായ അവളുടെ കുഞ്ഞ് ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഡയറി എഴുതുക എന്നത്. അങ്ങനെ പുസ്തകവും പേനയും സമ്പാദിച്ച് അവൾ ഒരു ഡയറി എഴുതിത്തുടങ്ങി. അവൾ എഴുതിയിരുന്നത് തൻറെ അമ്മയെ പറ്റിയും അയൽക്കാരെ പറ്റിയും അവൾ കണ്ടുമുട്ടിയ ആൾക്കാരെ പറ്റിയും അനുഭവങ്ങളെ പറ്റിയും ഒക്കെ ആയിരുന്നു. അതെല്ലാം തന്നെ അവളുടേതായ ഭാഷയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ആ ഭാഷ തന്നെയാണ് നമ്മളെ ഏറ്റവും കൂടുതൽ ആകർഷിക്കുക. വായിക്കാൻ വളരെ ഇമ്പമുള്ള രചനയാണിത്. മനസ്സിന് കുളിർമ നൽകുന്നയൊന്ന്.
കേശവദേവിന്റെ മറ്റു കൃതികളിൽ നിന്നും വ്യത്യസ്തമായൊരു ആഖ്യാന ശൈലിയിൽ ഉള്ളൊരു പുസ്തകം ആണ് പങ്കലാക്ഷീടെ ഡയറി. വീട്ടുവേലകാരിയായ പങ്കലാക്ഷീടെ ജീവിതത്തിലെ അനുഭവങ്ങൾ ഡയറിക്കുറിപ്പുകളുടെ രൂപത്തിൽ എഴുത്തുകാരൻ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു. വെറും അഞ്ചാം ക്ലാസ് വിദ്യാഭ്യാസം ,മാത്രമുള്ള പങ്കലാക്ഷീടെ കാഴ്ചപ്പാടുകൾ വളരെ രസകരമായി തന്നെ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു. പക്ഷെ പ്രശ്നം എന്തെന്ന് വെച്ചാൽ ജോലി കിട്ടാനും ഭർത്താവിന് ജോലിക്കയറ്റത്തിനും ഒക്കെ പെണ്ണുങ്ങൾ മനസു വെയ്ക്കണം എന്ന തരത്തിലുള്ള പരാമർശങ്ങൾ ആണ്. പിന്നെ വേലക്കാരികൾ എപ്പോഴും ലൈംഗികമായി ചൂഷണം ചെയ്യപ്പെടേണ്ടവർ ആണെന്ന പരാമർശങ്ങളും. സ്ത്രീ ശാക്തീകരണത്തിനു പകരം സ്ത്രീ ചൂഷണം ചെയ്യപ്പെടേണ്ടവൾ എന്ന സന്ദേശം ആണ് ഈ പുസ്തകം നൽകുന്നത്.
ഈ പുസ്തകത്തെ കുറിച്ച്, I enjoyed more than I expected എന്ന് പറയാം.
ശെരിക്കുമുള്ള പേര് പങ്കജാക്ഷി എന്നാണെങ്കിലും എല്ലാരും വിളിക്കുന്നത് പങ്കലാക്ഷീ എന്നാണു. അവളുടെ ഒരാഗ്രഹമാണ് ഡയറി എഴുത്തു എന്നത് - ആരോ എഴുതിയത് കണ്ടിട്ട് തോന്നിയ പൂതിയാണ്. ഒരു ഡയറിയും പേനയും സമ്പാദിച്ചു അവൾ ഡയറി എഴുതുന്നു - അതിൽ തന്നെ കുറിച്ചും, അയൽക്കാരെ കുറിച്ചും, അനുഭവങ്ങളെ കുറിച്ചും എഴുതുന്നു. ഇമ്പമുള്ള രചന.
My first book by kesavadev. I would like to see him as the writer of the masses during 1960s, which explains how his stories became blockbuster movies then. Not my cup of tea.