ഇതില്‍ നാം ഏവരും വെറുക്കുന്ന പ്രതിനായകനായ രാവണന് ഒരു നായകന്‍റെ പ്രതിച്ഛായ നല്‍കുകയാണ് കര്‍ത്താവ്.സ്ത്രീജിതനല്ല മരിച്ചു ശ്രീജിതനാണ് രാവണന്‍ എന്നാണ് ഇതില്‍ പറയുന്നത്.നാടകത്തില്‍ കാര്യങ്ങള്‍ വ്യാഘാനിക്കുകയാണ് എവിടെ നടക്കുന്നത്.സീതയെ ലങ്കയിലേക്ക് കൊണ്ടുവന്നത് ഐശ്വര്യത്തിന് വേണ്ടി ആണ് എന്ന വാദം ശക്തമായി രാവന്റെ ഭാഗത്തുനിന്നും കര്‍ത്താവ് ഉന്നയിചിടുണ്ട്.
സി എൻ ശ്രീകണ്ഠൻ നായർ രാമായണ കഥയെ ആസ്പദമാക്കി മൂന്ന് നാടകങ്ങൾ എഴുതി.അതാണ് നാടകത്രയം എന്ന പേരിൽ അറിയപ്പെടുന്നത്. സാകേതം, ലങ്കാ ലക്ഷ്മി, കാഞ്ചനസീത ഇതാണ് അവ. അതിലെ യുദ്ധരംഗം വിവരിക്കുന്ന നാടകമാണ് ഇത്. മലയാള സാഹിത്യചരിത്രത്തിലെ വളരെ പ്രധാന്യമേറിയതും പ്രസിദ്ധവുമായ നാടമാണിത്.
ലങ്കാലക്ഷ്മിയെ തോൽപ്പിക്കുന്ന പൂർവ്വാങ്കം, യുദ്ധാനന്തരം സീതയെ മോചിപ്പിക്കുവാൻ ഹനുമാനെത്തുന്ന ഉത്തരാങ്കം എന്നിവയ്കിടയിൽ ലങ്കയിൽ രാവണ സമക്ഷം നടക്കുന്ന വാദ പ്രതിവാദ, ചിന്തകളിലൂടെയാണ് നാടകം നീങ്ങുന്നത്.
രാവണൻ്റെ/രാക്ഷസരുടെ വീക്ഷണ കോണീലൂടെയാണ് നാടകം അവതരിപ്പിക്കപ്പെടുന്നത്. സ്ത്രീജിതനല്ല ഞാൻ ശ്രീജിതനാണെന്ന പ്രഖ്യാപിക്കുന്ന രാവണൻ താൻ സീതയെ കൊണ്ട് വന്നതോടെൻ്റെ കാരണം ലങ്കയിൽ എല്ലാവിധ ഐശ്വര്യങ്ങളും വേണമെന്നുള്ളതാണെന്നതാണെന്ന് അഭിപ്രായപ്പെടുന്നു. എന്നാൽ കാമധേനുവിന് വരുവാൻ താൽപര്യം ഇല്ലാത്തതിനാൽ കൊണ്ട് വന്നിട്ട് കാര്യമില്ല എന്ന് കരുതി ബലം പ്രയോഗിക്കാത്ത രാവണൻ, അതേ യുക്തി ഭർതൃമതിയെ , വരുവാൻ താൽപര്യം ഇല്ലാത്ത സ്ത്രീയെ കൊണ്ട് വന്നതിൽ മറന്നു പോകുന്നു. അങ്ങനെ രാവണൻ്റെ ഐശ്വര്യത്തിനായാണെന്ന വാദം കാമധേനുവനെ കുറിച്ചുള്ള സംഭാഷണത്തിൽ സ്വയം മുറിയുന്നു. നാടകരചയിതാവ് അത് വിട്ടു പോയതാണെന്ന് ഞാൻ കരുതുന്നില്ല. പകരം രാവണൻ്റെ കഥാപാത്രത്തിന്റെ വൈചിത്ര്യതയ്കായി ചേർത്തതാവാനും ആളുകൾക്ക് ചിന്തിച്ച് മനനം ചെയ്തു തീർപ്പിലെത്തിക്കാനായി ചേർത്തതാവണം.
"ചതിയനായ" വീഭീഷണനു കുറച്ച് സംഭാഷണങ്ങൾ നൽകിയ രചയിതാവ് ഈ നാടകത്തിൽ ഹനുമാൻ ഒഴികെ രാമഭാഗത്ത് നിന്നും പരാമർശങ്ങളല്ലാതെ മറ്റൊരു കഥാപാത്രം പോലുമില്ലാതെ നാടകം അവതരിപ്പിക്കുന്നു.
ഉത്തര ,പൂർവാങ്കങ്ങളും പിന്നെ മൂന്നു അങ്കങ്ങളും 70 പേജുകളുമുള്ള ഈ പുസ്തകം 60 വിലയായി പുറത്തിറക്കിയത് ഡീസീ ബുക്സാണ്
"തമസ്സിന്റെ സമാപ്തിക്കും അതിന്റേതായ ദുഃഖമുണ്ടല്ലോ. ഒരു യുഗം എന്റെ കണ്മുമ്പിൽ പൊരുതി മരിക്കുകയായിരുന്നു. ഞാൻ സാക്ഷിയായിരുന്നു. കാരണവുമായിരുന്നു." രാമായണകഥനത്തിൽ എല്ലാവരും അനിഷ്ടത്തോടെ വായിക്കുകയും ശ്രവിക്കുകയും ചെയ്തിരുന്ന രക്ഷോവംശത്തെ സീതയുടെ ഈ വരികൾ 'പൊരുതി മരിച്ച ഒരു യുഗം' എന്ന തലത്തിലേക്ക് ഉയർത്തുന്നു.