ആലപ്പുഴ ജില്ലയിലെ തുമ്പോളിയിൽ ജനനം. കപ്പൂച്ചിൻ സന്ന്യാസസഭയിൽ വൈദികൻ. ആത്മീയപ്രഭാഷണങ്ങളിൽ ശ്രദ്ധേയൻ. കൂട്ട്, അവൾ, സഞ്ചാരിയുടെ ദൈവം, ഹൃദയവയൽ, നിലത്തെഴുത്ത്, ഓർഡിനറി, അകം, പുലർവെട്ടം തുടങ്ങിയ തത്ത്വചിന്താപരമായ ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 'മനുഷ്യസ്നേഹി' മാസികയുടെ എഡിറ്ററുമാണ്.
നമുക്കൊക്കെ ഒരു കുറവേയുള്ളൂ- അല്പം ഭ്രാന്തിൻ്റെ : Zorba
കട്ടികാട് അച്ചൻ്റെ കുറിപ്പുകളാണ് - സ്നേഹത്തിൽ പാകം ചെയ്തവ. ജീവിത തത്വങ്ങളെ ഇത്ര ലളിതമായി, ഋജുവായി, നിഷ്കളങ്കമായി മറ്റെവിടെ വായിച്ചെടുക്കാം? ജീവിതത്തിൻ്റെ എല്ലാ അവസ്ഥാന്തരങ്ങളിലൂടെയും, വൈകാരിക തലങ്ങളിലൂടെയുമുള്ള ഒരു സഞ്ചാരം.
- "മറച്ചുവെക്കപ്പെട്ട ദുഃഖമാണ് ക്രോധം. - അർഹതയില്ലാത്ത ലഭിക്കുന്ന സ്നേഹമാണ് കനിവ്. - വേർപാടുകൾ ചിലപ്പോൾ വെളിപാടുകളാണ്, സ്നേഹത്തിൻ്റെ ആഴം കാട്ടിത്തരുന്ന വെളിപാട്. - ആരെയും പൊള്ളിക്കാതെ, ഒന്നും സ്വന്തമാക്കാതെ, ഒന്നിനോടും പരിഭവമില്ലാതെ നെഞ്ചിൽ പടരുന്ന സൗമ്യമായ നിലാവാകണം സ്നേഹം. - എൻ്റെ ഹൃദയം കൊണ്ട് നിൻ്റെ ഹൃദയത്തെ തൊടാനാവില്ലല്ലോയെന്ന വേദനയിലാണ് ഞാനെൻ്റെ ചുണ്ടുകൾ നിൻ്റെ ചുണ്ടിനോട് ചേർത്ത് വെക്കുന്നത്. - നമുക്ക് നമ്മളെ പൂർണമായി വെളിപ്പെട്ടു കിട്ടാത്തിടത്തോളം കാലം അപരനെ മനസ്സിലാക്കാനാവില്ല."
നിസ്വാർത്ഥമായി, ഉപാധികളില്ലാതെ, പരിഭവമില്ലാതെ സ്നേഹിക്കാനും ക്ഷമിക്കാനും ഓർമ്മിപ്പിക്കുന്ന ഗ്രന്ഥമാണിത്. Bona ventura!